പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി

Published : Apr 09, 2019, 10:23 PM ISTUpdated : Apr 09, 2019, 10:26 PM IST
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി

Synopsis

ഞായറാഴ്ച വൈകിട്ട് ലേബര്‍ റൂമില്‍ കയറ്റിയ അഖിലയുടെ മരണവിവരം തിങ്കളാഴ്ച വൈകിട്ടാണ് ബന്ധുക്കളെ ഡോക്ടര്‍മാര്‍ അറിയിച്ചത്. 

തിരുവനന്തപുരം: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ കുടുംബം ആരോഗ്യ മന്ത്രിക്കും ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. വെങ്ങാനൂര്‍ അമല്‍ഭവനില്‍ അഖിലയാണ്  തിങ്കളാഴ്ച പ്രസവത്തിനിടെ തൈക്കാട് ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച വൈകിട്ട് ലേബര്‍ റൂമില്‍ കയറ്റിയ അഖിലയുടെ മരണവിവരം തിങ്കളാഴ്ച വൈകിട്ടാണ് ബന്ധുക്കളെ ഡോക്ടര്‍മാര്‍ അറിയിച്ചത്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രേഗിക്ക് അടിയന്തിരമായി രക്തം ആവശ്യമാണെന്ന് ബന്ധുക്കളെ അറിയിച്ചതായും പറയുന്നു.

യുവതിയുടെ മരണം ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ്  ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തിയിരുന്നു. സുഖ പ്രസവത്തിന് വേണ്ടി കാത്തിരിക്കുകയും കൃത്യ സമയത്ത് നല്‍കേണ്ട ചികിത്സ നിഷേധിച്ചതുമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതിയിലുള്ളത്. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് തമ്പാനൂര്‍ പൊലീസില്‍ ബന്ധുക്കള്‍ തിങ്കളാഴ്ച പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ആര്‍ഡിഓയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ഇന്നലെ വൈകിട്ട് 5.30 തോടെ അഖിലയുടെ വെണ്ണിയൂരിലെ കുടുംബ വീടിന് സമിപത്ത്  സംസ്കരിച്ചു. റസല്‍പുരം സ്വദേശി അഭിലാഷാണ് ഭര്‍ത്താവ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി