വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു

Published : Dec 06, 2025, 04:32 PM IST
mobile

Synopsis

തിരുവനന്തപുരം തിരുവല്ലത്ത് അഴുക്കുചാലിലെ നാല് ഇഞ്ച് വ്യാസമുള്ള ദ്വാരത്തിൽ വീണ മൊബൈൽ ഫോൺ ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുത്തു. പ്രത്യേകമായി വളച്ചെടുത്ത ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് സേനാംഗങ്ങൾ ഫോൺ പുറത്തെടുത്തത്.  

തിരുവനന്തപുരം: മൊബൈൽ ഫോൺ അഴുക്കുചാലിൽ വീണത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തിരികെയെടുത്ത് ഫയർഫോഴ്സ്. തിരുവല്ലം ടോൾ പ്ലാസയുടെ സമീപത്തുള്ള അഴുക്കുച്ചാലിലേക്കാണ് തിരുവനന്തപുരം സ്വദേശി രാഹുൽ രജിത്തിന്‍റെ ഫോൺ വീണത്. റോഡിന് സമീപത്തെ ഒരു പൈപ്പിന്‍റെ മാത്രം ആകൃതിയിലുള്ള നാല് ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെയാണ് കൈയ്യിൽ നിന്നും അബദ്ധത്തിൽ ഫോൺ താഴേക്ക് വീണത്. ഉടൻ തന്നെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ സേനയെത്തി ഫോൺ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതൽ ഉപകരണങ്ങൾ ആവശ്യമുള്ളതിനാൽ തിരുവനന്തപുരം നിലയത്തിലേക്ക് വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും എത്തിയ സേനാംഗങ്ങൾ മൂന്ന് മണിക്കൂറുകളോളം പ്രയത്നിച്ചാണ് ഇതേ ദ്വാരത്തിലൂടെ ഫോൺ തിരികെയെടുക്കാനായത്. ഉപകരണങ്ങൾ ഉപയോഗിച്ചിട്ട് നടക്കാതായതോടെ സേനയിലെ ഉദ്യോഗസ്ഥർ ഇരുമ്പ് കമ്പി ഒരു പ്രത്യേക രീതിയിൽ വളച്ച് ദ്വാരത്തിലൂടെ കടത്തിയാണ് ഫോൺ ഉയർത്തിയെടുത്തത്. 

തന്‍റെ വിലപ്പെട്ട ചിത്രങ്ങളും ബിസിനസ് രേഖകളും ഫോണിൽ ആയിരുന്നതിനാൽ ഫോൺ തിരികെ എടുത്ത് നൽകിയ സേനയോട് നന്ദി അറിയിച്ചാണ് ഉടമയും കുടുംബവും മടങ്ങിയത്. ഫയർഫോഴ്സിന്‍റെ പ്രവർത്തനങ്ങൾക്ക് ടോൾ പ്ലാസയിലെ ജീവനക്കാരും സഹായവുമായെത്തിയിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി