കെട്ടിട അനുമതിക്ക് പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ, 25,000 ആവശ്യം; കാറിൽ കാത്തിരുന്ന ഓവർസിയറെ തേടി വിജിലൻസ് എത്തി

Published : Sep 25, 2023, 05:20 PM IST
കെട്ടിട അനുമതിക്ക് പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ, 25,000 ആവശ്യം; കാറിൽ കാത്തിരുന്ന ഓവർസിയറെ തേടി വിജിലൻസ് എത്തി

Synopsis

കണ്ണൂർ പയ്യന്നൂർ മുൻസിപ്പാലിറ്റിഫസ്റ്റ് ഗ്രേഡ് ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ.

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ മുൻസിപ്പാലിറ്റിഫസ്റ്റ് ഗ്രേഡ് ഓവർസിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ഓവർസിയർ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കെട്ടിട നിർമ്മാണ അനുമതി നല്‍കുന്നതിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ  ആയിരുന്നു വിജിലൻസ് ഇയാളെ പിടികൂടിയത്. 

കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി പയ്യന്നൂരിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ അനുമതിക്കായി ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയത്. തുടർന്ന് പരാതിക്കാരൻ പലപ്രാവശ്യം അനുമതിക്കായി മുൻസിപ്പാലിറ്റിയിൽ അന്വേഷിച്ചു ചെന്നെങ്കിലും ഓവർസിയർ ആയ ബിജു ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. 

ഇക്കഴിഞ്ഞ 21-ാം തീയതി പരാതിക്കാരൻ ബിജുവിനെ കണ്ടപ്പോൾ 25,000 രൂപ കൈക്കൂലി നൽകിയാൽ നിർമ്മാണാനുമതി വേഗത്തിൽ നൽകാമെന്നറിയിച്ചു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് കണ്ണൂർ ഡി.വൈ.എസ്.പി  ബാബു പെരിങ്ങോത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കുകയായിരുന്നു.

കൈക്കൂലി വാങ്ങാനായി ഇന്ന് ഉച്ചയ്ക്ക് 1.30 -ഓടെ മുനിസിപ്പാലിറ്റി ഓഫീസിന് പുറത്ത് കാറിൽ കാത്തിരുന്ന ബിജുവിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്.പി യെ  കൂടാതെ ഇൻസ്പെക്ടര്‍ അജിത്ത്, സബ് ഇൻസ്പെക്ടര്‍ അശോകൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രവീൺ, നിജേഷ്, ജയശ്രീ എസ്.സി.പി.ഒ മാരായ  സുകേഷ്, സജിൻ, വിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.

Read more: വിനോദ സഞ്ചാരികളോട് കൈക്കൂലി ചോദിച്ചു, പണമില്ലെങ്കില്‍ ടാബ് വിൽക്കാൻ നിര്‍ദ്ദേശം; പൊലീസുകാരുടെ തൊപ്പി തെറിച്ചു

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ വിനോദ്കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു