പ്രളയദുരിതം പേറുന്ന സലോമോനും കുടുംബവും സർക്കാർ ഓഫീസുകളിൽ കയറി മടുത്തു

Published : Jan 06, 2019, 10:52 AM IST
പ്രളയദുരിതം പേറുന്ന സലോമോനും കുടുംബവും സർക്കാർ ഓഫീസുകളിൽ കയറി മടുത്തു

Synopsis

ആശിച്ച കെട്ടിയ വീടും അന്നം തന്നിരുന്ന കോഴിഫാമും എല്ലാം വെള്ളപ്പാച്ചിലിൽ ഇല്ലാതായി. ഭാര്യ, മൂന്ന് പെണ്‍ മക്കൾ, വയസ്സായ അമ്മ ഇവരെയും കൊണ്ട് അടച്ചുറപ്പില്ലാത്ത ചായ്പ്പിലാണ് ഇപ്പോൾ താമസം

ഇടുക്കി: ഇടുക്കി ഡാം തുറന്നപ്പോള്‍ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലമാണ് തടിയംമ്പാട്. ദുരിതപ്പെയ്ത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരുപാട് ജീവിതങ്ങളുണ്ട് ഇവിടെ ഇപ്പോഴും. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ, തടിയംമ്പാട് സ്വദേശി സലോമോന് അന്നാളുവരെ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാമാണ് നഷ്ടമായത്.

ആശിച്ച കെട്ടിയ വീടും അന്നം തന്നിരുന്ന കോഴിഫാമും എല്ലാം വെള്ളപ്പാച്ചിലിൽ ഇല്ലാതായി. ഭാര്യ, മൂന്ന് പെണ്‍ മക്കൾ, വയസ്സായ അമ്മ ഇവരെയും കൊണ്ട് അടച്ചുറപ്പില്ലാത്ത ചായ്പ്പിലാണ് ഇപ്പോൾ താമസം. വീടിനകത്ത് കയറാൻ പോലും പറ്റുന്നില്ല. സഹായം തേടി സർക്കാർ ഓഫീസുകളിൽ കയറി മടുത്തെന്നാണ് സലോമോന്‍ പറയുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്