കോതമംഗലത്തും തളിപ്പറമ്പിലും കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും അറസ്റ്റിൽ

Published : Feb 06, 2025, 06:18 PM IST
കോതമംഗലത്തും തളിപ്പറമ്പിലും കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും അറസ്റ്റിൽ

Synopsis

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവാണ് പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്ന് പിടികൂടിയത്. 

കോതമം​ഗലം: കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. സാമ്രാട്ട് സേഖ് (30 വയസ്) എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും ബബ്ലു ഹഖ് (30 വയസ്) എന്നയാളെ 1.05 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. 

കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്നാണ് കേസുകൾ കണ്ടെടുത്തത്. പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബു.പി.ബി, ബാബു.എം.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റസാഖ്.കെ.എ, ആസിഫ് മുഹമ്മദ്.എൻ.എം, ബിലാൽ.പി.സുൽഫി, ജോയൽ ജോർജ്, സോബിൻ ജോസ് എന്നിവരും ഇൻസ്‌പെക്ടറോടൊപ്പം പരിശോധനകളിൽ പങ്കെടുത്തു.

മറ്റൊരു കേസിൽ, തളിപ്പറമ്പ് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ 1.14 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ജിതു പ്രധാൻ (47 വയസ്) എന്നയാളാണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അഷ്‌റഫ്‌.എം.വി, രാജേഷ്.കെ, പ്രിവൻ്റീവ് ഓഫീസർമാരായ ഉല്ലാസ് ജോസ്, മുഹമ്മദ് ഹാരിസ്.കെ, സിവിൽ എക്സൈസ് ഓഫീസർ ശ്യാംരാജ്.എ൦.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

READ MORE: ജോലി തേടി റഷ്യയിൽ, ഏജന്റ് ചതിച്ചു, ചെന്നെത്തിയത് യുദ്ധഭൂമിയിൽ; രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണിയറയില്‍ മയക്കുമരുന്ന് വേട്ട, നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍
തിരുവനന്തപുരം ന​ഗരസഭയുടെ ഏറ്റവും പ്രധാന വാ​ഗ്ദാനം പാളുന്നോ? 'തെരുവ്നായ് ഷെൽട്ടർ പ്രവർത്തിക്കുന്നത് പഴയ പശുഫാമിൽ, രാത്രി തുറന്നുവിടുന്നു'; പരാതി