
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചുതകര്‍ത്തതാണ് കേസ്. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സിയുടെ ഭര്‍ത്താവ് കെ അനൂപാണ് തോറ്റ ദേഷ്യത്തില്‍ ആക്രമണം നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സ്വപ്ന യുടെ വിജയാഹ്ലാദ പ്രകടന ത്തിനുനേരെ പ്രകോപനം സൃഷ്ടിച്ചാണ് അനൂപ് പ്രശ്‌നം തുടങ്ങിവെച്ചത്.
എല്‍ഡിഎഫ് പ്രകടനം കടന്നുവരുമ്പോള്‍ മദ്യപിച്ച് അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ ചാവി ഊരാന്‍ ശ്രമിക്കുകയും പ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു. ഇതോടെ പൊലീസ്അനൂപിനെ ലാത്തിവീശി സ്ഥലത്തുനിന്ന് മാറ്റി. പിന്നീട് പ്രകടനം കടന്നുപോയ സമയത്ത് മുതീരി പള്ളിപ്പടിയില്‍ നിര്‍ത്തിയി ട്ടിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്ത കന്‍ എം സെയ്തലവിയുടെ ബൈക്ക് അനൂപ് അക്രമാസക്തമായി അടിച്ചുതകര്‍ക്കുകയായിരുന്നു. അനൂപിനെ പൊലീസ് അറസ്റ്റുചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam