ചെങ്ങന്നൂരിൽ രാജ്യത്തെ ആദ്യ എയർ ആംബുലൻസ് എത്തി

Published : Aug 23, 2018, 08:45 AM ISTUpdated : Sep 10, 2018, 01:25 AM IST
ചെങ്ങന്നൂരിൽ രാജ്യത്തെ ആദ്യ എയർ ആംബുലൻസ് എത്തി

Synopsis

  ദില്ലിയിലെ ഒ.എസ്.എസ് എയർ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഐ.സി.യു എയർ  ആംബുലൻസ് ആണ് ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. അഗസ്റ്റ എ.109 സി വിഭാഗത്തിൽപെടുന്ന ഹെലികോപ്പറ്ററിന് മണിക്കൂറിൽ 285 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും

ചെങ്ങന്നൂർ: ആരോഗ്യ കേരളം മെഡിക്കൽ സംഘത്തിന് പിന്തുണയേകാൻ ചെങ്ങന്നൂരിൽ രാജ്യത്തെ ആദ്യ എയർ ആംബുലൻസ് എത്തി. സായിഗ്രാമിന്റെ നേതൃത്വത്തിലാണ് എയർ ആംബുലൻസ് ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. ചെങ്ങനൂരിലെ ആരോഗ്യ വകുപ്പ് കണ്ട്രോൾ റൂമിന് സമീപമുള്ള  ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ആണ് ഹെലികോപ്ടർ ഇറക്കിയത്.

മെഡിക്കൽ  ടീമിന്റെ നിർദേശ പ്രകാരം ചെങ്ങന്നൂരിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള വിദഗ്ധ ചികിത്സയ്ക്ക് കൊണ്ട് പോകേണ്ട രോഗികളെ എയർ ആംബുലൻസിൽ ഉടൻ മാറ്റാൻ സാധിക്കും. ഡൽഹിയിലെ ഒ.എസ്.എസ് എയർ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഐ.സി.യു എയർ  ആംബുലൻസ് ആണ് ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. അഗസ്റ്റ എ.109 സി വിഭാഗത്തിൽപെടുന്ന ഹെലികോപ്പറ്ററിന് മണിക്കൂറിൽ 285 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.

ഐ.സി.എ.ടി.ടി എന്ന മെസിക്കൽ സംഘത്തിന്റെ അഞ്ച് ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് ചെങ്ങനൂരിൽ ക്യാമ്പ് ചെയ്യുന്നത്. ചെങ്ങനൂർ കണ്ട്രോൾ റൂമിന്റെ നേതൃത്വത്തിൽ ബുധനാഴ്ച 14 ടീമുകളിലായി വിവിധ മേഖലകളിലെ 1764 പേർക്ക് വൈദ്യ സഹായം നൽകി. 54 ഡോക്ടർമാർ, 32 നേഴ്സ്‌മാർ, 53 മറ്റു ജീവനക്കാർ അടങ്ങുന്ന സംഘമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. ഇവർക്ക് പുറമെ സൈന്യത്തിന്റെ 3 ഡോക്ടർമാർ അടങ്ങുന്ന സംഘവും ആരോഗ്യ കേരളവുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിസിച്ചുയെന്ന് സ്‌പെഷ്യൽ ഓഫീസർ ഡോ. ഷിനു അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം