മാട്രിമോണിയൽ സൈറ്റിൽ എൻആർഐ വധു, ഡോക്ടറുടെ 37 ലക്ഷം കവർന്ന മൂന്ന് മലയാളികൾ കൊച്ചിയിൽ പിടിയിൽ, പിന്നിൽ ചൈനീസ് മാഫിയ

Published : Feb 02, 2026, 01:30 AM IST
Kochi Cyber Police arresting three youths involved in Cambodia-based international matrimonial fraud

Synopsis

കൊച്ചിയിലെ യുവ ഡോക്ടറെ വ്യാജ മാട്രിമോണിയൽ സൈറ്റ് വഴി കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്, കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് സൈബർ റാക്കറ്റിലെ കണ്ണികളായ മൂന്ന് മലയാളികളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: വ്യാജ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളികളെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, ആദിൽ കെ.പി എന്നിവരാണ് പിടിയിലായത്. 20-നും 25-നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. കമ്പോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന വൻ സൈബർ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് കണ്ടെത്തി.

കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയൽ സൈറ്റ് വഴി ഒരു എൻആർഐ യുവതിയുടെ പേരിൽ വ്യാജ വിവാഹ അഭ്യർത്ഥന അയച്ചാണ് സംഘം ഡോക്ടറെ വലയിലാക്കിയത്. നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം വെബൈസ്റ്റ് എന്ന ട്രേഡിംഗ് ആപ്പ് ഡോക്ടർക്ക് പരിചയപ്പെടുത്തി. താനും ഇതിലൂടെ വൻ ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം ഡോക്ടറെ വിശ്വസിപ്പിച്ചു. യുവതിയുടെ വാക്കുകൾ വിശ്വസിച്ച് പല ഘട്ടങ്ങളിലായി 37 ലക്ഷം രൂപ ഡോക്ടർ ആപ്പിൽ നിക്ഷേപിച്ചു. എന്നാൽ ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

ചൈനീസ് പൗരന്മാർ ഒരു കോർപ്പറേറ്റ് കമ്പനിക്ക് സമാനമായ രീതിയിലാണ് കമ്പോഡിയയിൽ ഈ തട്ടിപ്പ് കേന്ദ്രം നടത്തുന്നത്. നാട്ടിൽ നിന്ന് ജോലി വാഗ്ദാനം നൽകി കമ്പോഡിയയിലെത്തിക്കുന്ന യുവാക്കളെയും യുവതികളെയും ഇത്തരം തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നു. വിസിറ്റിംഗ് വിസയിൽ അയൽരാജ്യങ്ങളിൽ എത്തിച്ച് റോഡ് മാർഗ്ഗമാണ് ഇവരെ കമ്പോഡിയയിൽ എത്തിക്കുന്നത്. അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും പണം ഉടൻ പിൻവലിക്കാനും സൈബർ സാങ്കേതിക വിദ്യയിൽ വിദഗ്ധരായ ചെറുപ്പക്കാരെയാണ് സംഘം നിയോഗിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ വിവരങ്ങൾ ഡീകോഡ് ചെയ്ത് അന്താരാഷ്ട്ര സംഘത്തിന്റെ വേരുകൾ കണ്ടെത്താനാണ് സൈബർ പോലീസിന്റെ നീക്കം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച പ്രതി ഇർഫാൻ ഒളിവിൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫ്, സാമ്പത്തിക തർക്കം വധശ്രമത്തിൽ കലാശിച്ചു
മാളിക്കടവിലെ വൈശാഖന്റെ ലൈംഗിക വൈകൃതങ്ങൾ പുറത്ത്, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, മൂന്ന് തവണ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു