'പരുക്കേറ്റവരെ രക്ഷിച്ചു, പിന്നാലെ 35 ദിവസം ജയിലില്‍'; റീന നേരിട്ട ദുരനുഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

Published : Mar 21, 2024, 07:44 PM IST
'പരുക്കേറ്റവരെ രക്ഷിച്ചു, പിന്നാലെ 35 ദിവസം ജയിലില്‍'; റീന നേരിട്ട ദുരനുഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

Synopsis

പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടത്. 

തൃശൂര്‍: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ രക്തം വാര്‍ന്ന് കിടന്ന രണ്ടു യുവാക്കളെ ആശുപത്രിയിലെത്തിച്ചതിന് കള്ളക്കേസില്‍ കുരുക്കി റിമാന്റ് ചെയ്‌തെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടത്. 

2015ലെ തിരുവോണ നാളിലായിരുന്നു സംഭവം. 'മൂവാറ്റുപുഴയില്‍ പാതയോരത്ത് ചക്കയും ഇളനീരും വില്‍ക്കുന്ന റീന മത്തായിക്കാണ് ദുരനുഭവം ഉണ്ടായത്. തൃശൂരിലെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കാറോടിച്ച് വരികയായിരുന്ന റീന കുരിശുമൂലയില്‍ വാഹനാപകടം നടന്നതു കണ്ട് കാര്‍ നിര്‍ത്തി. റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന റോഷിന്‍, ജെറിന്‍ എന്നിവരെ സ്വന്തം കാറില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കൃത്യ സമയത്ത് എത്തിച്ചതിനാല്‍ യുവാക്കള്‍ രക്ഷപ്പെട്ടു. തുടർന്ന് കുട്ടനെല്ലൂരിലെ കൂട്ടുകാരിയുടെ ഫ്ളാറ്റിലെത്തി കാറിലെ രക്തം കഴുകുന്നതിനിടെ രണ്ടു പൊലീസുകാരെത്തി റീനയെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിറ്റേന്ന് വരെ ലോക്കപ്പിലിട്ടു.'

പിന്നാലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെ സി.പി.ഒ കെ.കെ അജുവിനെ സസ്പെന്റ് ചെയ്തു. പിന്നീട് പൊലീസുകാരുടെ സമ്മര്‍ദത്തില്‍ പരാതി പിന്‍വലിച്ചപ്പോള്‍ റീനയ്ക്കെതിരെ മറ്റൊരു കേസെടുത്ത് റിമാന്റ് ചെയ്തു. സി.പി.ഒ അജുവിനെ കാറോടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതില്‍ 35 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. ഒടുവില്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി റീനയെ കുറ്റവിമുക്തയാക്കിയെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്