ദുരന്തങ്ങള്‍ പതിവാകുമ്പോഴും കാഞ്ഞങ്ങാട് സബ് കളക്ടര്‍ കസേരയിൽ ആളില്ലാതായിട്ട് മൂന്ന് മാസം; പ്രതിഷേധം ശക്തം

Published : Jul 27, 2025, 06:33 AM IST
kanhangad sub collector post vacant during disaster time

Synopsis

കാഞ്ഞങ്ങാട് സബ് കളക്ട‌റായിരുന്ന പ്രതീക് ജെയിൻ സ്‌ഥലം മാറിപ്പോയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പകരം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല

കാസര്‍കോട്: കാഞ്ഞങ്ങാട് സബ് കളക്ടർ കസേരയിൽ ആളില്ലാതായിട്ട് മൂന്ന് മാസം. കാസർകോട് ആർഡിഒയ്ക്ക് അധിക ചുമതല നൽകിയിരിക്കുകയാണിപ്പോൾ. വീരമലക്കുന്ന് മണ്ണിടിച്ചിൽ അടക്കം ദുരന്തം പതിവാകുമ്പോഴാണ് ഈ അനാസ്ഥ. കാഞ്ഞങ്ങാട് സബ് കളക്ട‌റായിരുന്ന പ്രതീക് ജെയിൻ സ്‌ഥലം മാറിപ്പോയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പകരം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല.

ഡെപ്യൂട്ടി കലക്ടറായിരുന്ന ലിപു എസ്.ലോറൻസിന് ആർഡിഒയുടെ അധിക ചുമതല നൽകിയെങ്കിലും ഇദ്ദേഹത്തെയും മാറ്റി. ഇപ്പോൾ കാസർകോട് ആർഡിഒ ബിനു ജോസഫിനാണ് കാഞ്ഞങ്ങാടിന്‍റെ അധിക ചുമതല. മഴക്കാലത്തിനൊപ്പം വീരമലക്കുന്ന് മണ്ണിടിച്ചിൽ, ടാങ്കർ ലോറി അപകടം തുടങ്ങി അടിയന്തരമായി ഇടപെടേണ്ട സാഹചര്യങ്ങൾ അടിക്കടി ഉണ്ടായിട്ടും സബ് കളക്ടറെ നിയമിക്കാത്തിൽ പ്രതിഷേധം ഉയരുകയാണ്.

നിലവിൽ കാഞ്ഞങ്ങാടിന്‍റെ അധിക ചുമതല ലഭിച്ച കാസർകോട് ആർഡിഒ ബിനു ജോസഫ് ജില്ലയിലേക്ക് സ്ഥലം മാറി എത്തിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. കാസർകോട് ജില്ലയിലെ സ്ഥലങ്ങൾ പോലും കൃത്യമായി മനസിലാക്കുന്നതിന് മുമ്പാണ് കാഞ്ഞങ്ങാടിന്‍റെ അധിക ചുമല കൂടി ലഭിച്ചത്.

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി ഇടപെടേണ്ടത് ആർഡിഒ ആണ്. എന്നാൽ, കാഞ്ഞങ്ങാട് പ്രദേശത്തെ മലയോര മേഖലയിലെ വിഷയങ്ങളിൽ ഇടപെടാൻ ഇപ്പോൾ കാസർകോട് നിന്നും ആർഡിഒ എത്തേണ്ട അവസ്ഥയാണുള്ളത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം