കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. ജഗദീശ് ചന്ദ്രൻ നായർ അന്തരിച്ചു

Published : Jul 20, 2025, 04:52 PM IST
 senior advocate kn jagadeesh chandran nair

Synopsis

ചങ്ങനാശ്ശേരി മാമൂട്ടിൽ ഹരിപ്പാട് എൻ.എസ്. എസ്. സ്ക്കൂൾ അധ്യാപകനായിരുന്ന പരേതൻ എൻ. കേശവപിള്ളയുടെ മകനാണ്.

കൊച്ചി: കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകൻ അഡ്വ . കെ. ജഗദീശ് ചന്ദ്രൻ നായർ (95) അന്തരിച്ചു. കലൂർ ആസാദ് റോഡ് കൊമരോത്ത് ലെയിനിലെ വസതിയിൽ വെച്ചാണ് മരണം. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് പച്ചാളം ശാന്തി കവാടത്തിൽ നടക്കും. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകനായ ജഗദീശ് ചന്ദ്രൻ സിവിൽ/ ഭരണഘടന, ക്രിമിനൽ, കമ്പിനി നിയമങ്ങളിൽ പ്രഗ്ത്ഭനായിരുന്നു.

കെ. ജഗദീശ് ചന്ദ്രൻ നായർക്ക് 74 വർഷത്തെ അഭിഭാഷകവൃത്തി പരിചയം ഉണ്ട്. ഇടമലായർ, ഗ്രാഫൈറ്റ്, ജോസഫ് എം പുതുശ്ശേരി ഇലക്ഷൻ കേസ്, വർക്കല കഹാർ, ഇരവിപുരം എ അസീസ് ഇലക്ക്ഷൻ കേസ്, നാദാപുരം കൊലക്കേസ് ഉൾപ്പെടെ കേരളത്തിലെ ഒട്ടനവധി ക്രിമിനൽ കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. ചങ്ങനാശ്ശേരി മാമൂട്ടിൽ ഹരിപ്പാട് എൻ.എസ്. എസ്. സ്ക്കൂൾ അധ്യാപകനായിരുന്ന പരേതൻ എൻ. കേശവപിള്ളയുടെ മകനാണ്. ഭാര്യ. പരേതയായ ജി പാറക്കുട്ടി അമ്മ

മക്കൾ : അഡ്വ ജെ. കൃഷ്ണകുമാർ ( ആർ.എസ് .പി ജില്ലാ എക്സിക്യൂട്ടീവ് അംഗം, യുടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും, പ്രോഗ്രസീവ് ലോയേഴ്സ് ഫോറം സംസ്ഥാന ജന. സെക്രട്ടറി), ലതാ പ്രദീപ് (വിജയവാഡ ), ജെ. പ്രേം ചന്ദ് (എഞ്ചിനീയർ : ദുബായ്) മരുമക്കൾ: ദീപ കൃഷ്ണകുമാർ, വി പ്രദീപ് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ വൈശാഖ് സ്റ്റീൽസ് ) മഞ്ജു പ്രേം.

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി