കൊച്ചിയിൽ പൊലീസിനെ കുഴക്കിയ മോഷണത്തിന് പിന്നിൽ കൊള്ളസംഘമല്ല; എല്ലാം ചെയ്തത് 21 വയസ് മാത്രം പ്രായമുള്ള യുവാവ്; ഒടുവിൽ പിടിയിൽ

Published : Sep 12, 2025, 08:36 AM IST
Kochi-Copper-Strip-Theft

Synopsis

കൊച്ചിയിൽ കോപ്പർ സ്ട്രിപ്പ് മോഷണ പരമ്പര നടത്തിയ അസം സ്വദേശി നബി ഹുസൈൻ പിടിയിൽ. പ്രമുഖ വസ്ത്രശാലയിൽ നിന്ന് ഒരു ലക്ഷത്തിലധികം വിലയുള്ള കോപ്പർ സ്ട്രിപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഫ്ലാറ്റുകളിലും കെട്ടിടങ്ങളിലും ഇയാൾ മോഷണം നടത്തിയിരുന്നു

കൊച്ചി: കൊച്ചിയിലെ കോപ്പർ സ്ട്രിപ് മോഷണ പരമ്പരയ്ക്ക് പിന്നിലെ കള്ളനെ പൊലീസ് പിടികൂടി. അസം നാഗാവോൺ സ്വദേശി നബി ഹുസൈൻ (21) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്. തൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എർത്തിംഗിനായി സ്ഥാപിച്ച കോപ്പർ സ്ട്രിപ്പ് മോഷ്ടിച്ച ഇയാൾ ചളിക്കവട്ടത്തെ ടെക്സ്റ്റൈൽ കടയിൽ നിന്ന് കോപ്പർ സ്ട്രിപ് മോഷ്ടിച്ച കേസിലാണ് പിടിയിലായത്.

മോഷണം നടന്നത് പ്രമുഖ വസ്ത്ര വ്യാപാര ശാലയിൽ

എറണാകുളം വൈറ്റില ചളിക്കവട്ടത്ത് പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര ശാലയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു. ഒരു ലക്ഷത്തിലധികം വില വരുന്ന 100 കിലോയോളം കോപ്പർ സ്ട്രിപ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മോഷണം നടന്നതെന്ന് സ്ഥാപനത്തിലെ മാനേജർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പൊലീസ് നബി ഹുസൈൻ ഒറ്റയ്ക്കാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.

കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിലും ബഹു നില കെട്ടിടങ്ങളിലും എർത്തിംഗിനായി സ്ഥാപിച്ചിരിക്കുന്ന കോപ്പർ സ്ട്രിപ്പുകൾ പ്രതി നേരത്തെ മോഷ്ടിച്ചതായും പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി 300 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ആദ്യം പെരുമ്പാവൂരിൽ താമസിച്ചുവന്ന പ്രതി പിന്നീട് ആലുവ കമ്പനിപ്പടിയിലേക്ക് താമസം മാറ്റിയിരുന്നു. നഗരത്തിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതാണ് ഇയാളുടെ ജോലി. ഇതിലൂടെ വഴി മനസിലാക്കിയ പ്രതി മോഷണം നടത്താനുള്ള സ്ഥലങ്ങൾ നോക്കി വച്ച് രാത്രിയെത്തും.

കെട്ടിടങ്ങളിൽ ഇലക്ട്രിക് പവർ യൂണിറ്റുകളിൽ എർത്തിംഗിനായി ഉപയോഗിക്കുന്ന കോപ്പർ സ്ട്രിപ്പുകൾ ബാഗിൽ കരുതിയിരിക്കുന്ന ടൂൾസ് ഉപയോഗിച്ച അഴിച്ചെടുത്ത് ബാഗിലാക്കി കടത്തികൊണ്ടുപോകുന്നതാണ് ഇയാളുടെ പീതി. വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും പല തവണകളിലായാണ് പ്രതി മോഷണ മുതൽ കടത്തിയത്. ഇതിൻ്റെ കുറച്ചു ഭാഗം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എറണാകുളം എസിപി പി രാജ്‌കുമാറിന്റെ നിർദേശ പ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രൂപേഷ് കെആറിൻറെ നേതൃത്വത്തിൽ മോഷണ കേസിലേക്ക് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ മിഥുൻ മോഹൻ, സാബു എസ്സ്. എ എസ്സ് ഐ മാരായ ഇഗ്നേഷ്യസ് പി എ. ഷാനിവാസ് ടി എം, SCPO മാരായ അരുൺ.ജി, ജോസി കെ.പി, അഖിൽ പത്മൻ, പ്രശാന്ത് പി, മനൂബ് പി എം അനീഷ് എൻ എ. CPO മാരായ സൂരജ് ,സിവിൻ വില്യംസ്, സോമനാഥ്, ശ്രീക്കുട്ടൻ, അഭിലാഷ്.വി, എൻ.പ്രവീൺ കുമാർ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ