കൊച്ചിയിൽ വിപ്ലവം സൃഷ്ടിച്ച് ഇലക്ട്രിക് ഫീഡർ ബസുകൾ, മെട്രോ കണക്ടിന് ഒരു വയസ്, ഇതുവരെ 14 ലക്ഷം യാത്രക്കാർ

Published : Jan 20, 2026, 12:00 AM IST
Kochi Metro Feeder Bus

Synopsis

 'മെട്രോ കണക്ട്' വിജയകരമായ ഒരു വർഷം പൂർത്തിയാക്കി. ഈ കാലയളവിൽ 14 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഈ പരിസ്ഥിതി സൗഹൃദ പദ്ധതി, മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 

കൊച്ചി: കൊച്ചി നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ച ഇലക്ട്രിക് ഫീഡർ ബസ് സർവീസ് 'മെട്രോ കണക്ട്' വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. 2025 ജനുവരി 15-ന് ആരംഭിച്ച ഈ സേവനം, ഒരു വർഷത്തിനുള്ളിൽ 14 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ച് നഗരഗതാഗതത്തിൽ പുതിയ മാതൃക സൃഷ്ടിച്ചു.

മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാൻ തുടങ്ങിയ ഈ പദ്ധതി പ്രവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള സാധാരണക്കാരായ യാത്രക്കാരുടെ പ്രിയപ്പെട്ട സേവനമായി മാറി. ഒരു വർഷത്തിനുള്ളിൽ 14 ലക്ഷം പേർ സേവനം പ്രയോജനപ്പെടുത്തി. 15 ഇലക്ട്രിക് ബസുകൾ ആറ് റൂട്ടുകളിലായി 7 ലക്ഷം കിലോമീറ്റർ പിന്നിട്ടു. ആലുവ -സിയാൽ എയർപോർട്ട് റൂട്ടാണ് ഏറ്റവും കൂടുതൽ വരുമാനം നൽകിയത്. മെഡിക്കൽ കോളേജ്, ഹൈക്കോടതി സർക്കുലർ, പനമ്പിള്ളി നഗർ റൂട്ടുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഫ്രഞ്ച് ഏജൻസിയായ എഎഫ്‌ഡിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതി പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാണ്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആധുനിക ഡാറ്റ അനാലിറ്റിക്സ് പ്ലാറ്റ്‌ഫോം സജ്ജമാക്കി. ഇതിലൂടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും 15 ശതമാനം വളർച്ചയുണ്ടായി. റോഡ് സുരക്ഷയും മാന്യമായ പെരുമാറ്റവും ഉറപ്പാക്കാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. നന്നായി ആസൂത്രണം ചെയ്ത ഇലക്ട്രിക് ഫീഡർ സംവിധാനത്തിന് പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കാനും സുസ്ഥിര വികസനത്തിന് പിന്തുണ നൽകാനും കഴിയുമെന്ന് ഈ വിജയം തെളിയിക്കുന്നുവെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

രണ്ടാം വർഷത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ

യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. റിയൽടൈം ലൈവ് ലൊക്കേഷൻ അടിസ്ഥാനമാക്കി ബസുകൾ എവിടെയെത്തിയെന്ന് യാത്രക്കാർക്ക് തത്സമയം അറിയാൻ സാധിക്കും. ബസിനുള്ളിൽ ലൈവ് ന്യൂസും വിവരങ്ങളും നൽകുന്ന സംവിധാനം വരും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തോടൊപ്പം ഫീഡർ ശൃംഖലയും കൂടുതൽ ശക്തിപ്പെടുത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്കിൽ ലോറി തട്ടി അപകടം; റോഡിൽ വീണ യുവാവിൻ്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം
ഇടപ്പള്ളിക്കോട്ടയെത്തിയപ്പോൾ കുഴഞ്ഞുവീണ് പെൺകുട്ടി, ആംബുലൻസായി കെഎസ്ആർടിസി ബസ്, രക്ഷകർക്ക് അഭിനന്ദന പ്രവാഹം