ഇത് ലാസ്റ്റ് ചാൻസ്! പണപ്പിരിവിൽ വീഴ്ച വരുത്തിയതിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത് റദ്ദാക്കി ഡിസിസി

Published : Jan 30, 2024, 03:23 AM IST
ഇത് ലാസ്റ്റ് ചാൻസ്! പണപ്പിരിവിൽ വീഴ്ച വരുത്തിയതിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത് റദ്ദാക്കി ഡിസിസി

Synopsis

3.6 ലക്ഷം രൂപയാണ് പിരിവിനുള്ള ക്വാട്ടയായി നല്‍കിയിരുന്നതെങ്കിലും അ തില്‍ 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി സമാഹരിച്ചത്.

കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. കമ്മിറ്റി പുനഃസ്ഥാപിച്ചതായും അവശേഷിക്കുന്ന ഫണ്ട് പിരിച്ചെടുക്കാന്‍ ഫെബ്രുവരി 15 വരെ സമയം അനുവദിച്ചതായും ഇതുസംബന്ധിച്ച കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട് താമരശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡന്റും സംഘവും മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു. 3.6 ലക്ഷം ക്വാട്ടയായി നല്‍കിയതില്‍ 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി സമാഹരിച്ചത്. തുക കുറഞ്ഞതിനാല്‍ തന്നെ ഡി.സി.സി പ്രസിഡന്റ് കാര്യമായൊന്നും സംസാരിക്കാതെ ഇവിടെ നിന്നും മടങ്ങുകയായിരുന്നു. 

എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ സ്ഥാനം രാജിവെക്കുകയാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി എം.സി നസീമുദ്ദീന്‍ വാട്സ് ആപ്പ് മുഖേന ഡി.സി.സി പ്രസിഡന്റിന് രാജി കൈമാറി. തുടര്‍ന്ന് ഫണ്ട് സമാഹരിക്കുന്നതില്‍ കാണിച്ച അലംബാവം കണക്കിലെടുത്ത് എം.സി നസീമുദ്ദീന്‍ പ്രസിഡന്റായ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ഡി.സി.സി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, സജീവ ബോധവൽക്കരണം, തൂഫാൻ പരിശോധനയിൽ കയ്യിലെ പുസ്തകത്തിൽ നിന്ന് തൂക്കിയത് എംഡിഎംഎ
മൂന്ന് പേരും പന്തളം നഗരസഭയിലെ മുൻ ഉദ്യോഗസ്ഥർ, ലഭിച്ചത് 14 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും; വികസന പദ്ധതികളിലെ അഴിമതിയിൽ ശിക്ഷ