കീറിയ നോട്ട് നൽകിയതിന് യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മർദിച്ചു; യാത്രക്കാരനെ കണ്ടെത്താനായില്ല, ദൃശ്യങ്ങൾ പുറത്ത്

Published : Apr 03, 2026, 08:51 AM IST
ksrtc clash

Synopsis

കൂത്താട്ടുകുളത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ചു. ടിക്കറ്റെടുക്കാൻ നൽകിയ കീറിയ നൂറുരൂപ നോട്ടിനെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഡ്രൈവർ യാത്രക്കാരന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൂത്താട്ടുകുളം: കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ ജീവനക്കാർ മർദിച്ച സംഭവം വിവാദത്തിൽ. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം നടന്നത്. കോട്ടയത്തേക്ക് പോയ ബസ് ഇന്നലെ രാവിലെ 11ഓടെ കൂത്താട്ടുകുളത്ത് എത്തിയപ്പോൾ നിർത്തി യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിച്ചതായാണ് പരാതി.

യാത്രക്കാരന്റെ മുഖത്ത് ഡ്രൈവർ പലതവണ അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില മറ്റ് യാത്രക്കാരും മർദനത്തിൽ പങ്കെടുത്തതായി ദൃശ്യങ്ങളിൽ കാണപ്പെടുന്നു. ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടക്ടറുടെ വിശദീകരണം.

മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്തിരുന്ന ആളാണ് ടിക്കറ്റിനായി കീറിയ 100 രൂപ നോട്ട് നൽകിയതെന്നും, അത് മാറ്റാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ തയ്യാറായില്ലെന്നും പറയുന്നു. ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ തയ്യാറാകാത്തതോടെ ബസ് നിർത്തിയശേഷം മർദിച്ചതായാണ് പരാതി.

അതേസമയം, മൂവാറ്റുപുഴയിൽ നിന്ന് കയറുന്ന യാത്രക്കാരന് ആദ്യ ഫെയർ സ്റ്റേജായ ആറൂർ ടോപ്പിന് മുൻപ് ടിക്കറ്റ് നൽകണമെന്നാണ് ചട്ടം. എന്നാൽ കൂത്താട്ടുകുളം എത്താറായപ്പോഴാണ് കണ്ടക്ടർ ടിക്കറ്റ് നൽകാൻ എത്തിയതെന്നുമാണ് പറയപ്പെടുന്നത്. സംഭവത്തെ തുടർന്ന്, യാത്രക്കാരൻ ടിക്കറ്റ് എടുക്കാത്തതുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഡിപ്പോയിലേക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വന്നത് ഒറീസയിൽ നിന്ന്, എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ 2 യുവാക്കൾ; 16 കിലോ കഞ്ചാവുമായി പിടിയിൽ
സ്വർണം കട്ടത് ആരപ്പാ? ഇതാ ഉത്തരമെന്ന് ഡിവൈഎഫ്ഐ; യൂത്ത് കോൺഗ്രസ് നീക്കത്തിന് അതേ നാണയത്തിൽ മറുപടി, അടിയും തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് പ്രചാരണം