ഹൈടെക് സൗകര്യങ്ങളുമായി കുടപ്പനക്കുന്ന് സൂപ്പർ സ്പെഷ്യലിറ്റി മൃഗാശുപത്രി; വികസനത്തിന് 85 ലക്ഷം രൂപയുടെ ബഡ്ജറ്റ് വിഹിതം

Published : Feb 26, 2026, 07:54 PM IST
Modern veterinary equipment and the front view of Kudappanakunnu Veterinary Hospital.

Synopsis

മൾട്ടി സ്പെഷ്യലിറ്റി മൃഗാശുപത്രിയുടെ സമഗ്ര വികസനത്തിനായി 85 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി. സാധാരണക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാൻ ന്യായവില മെഡിക്കൽ സ്റ്റോറും അടിയന്തിര ചികിത്സകൾക്കായി ക്രിട്ടിക്കൽ കെയർ യൂണിറ്റും സ്ഥാപിക്കും. 

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യലിറ്റി മൃഗാശുപത്രിയുടെ സമഗ്ര വികസനത്തിനായി ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റിൽ 85 ലക്ഷം രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അറിയിച്ചു. ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. സാധാരണക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ആശുപത്രി പരിസരത്ത് ഉടൻ തന്നെ ഒരു ന്യായവില മെഡിക്കൽ സ്റ്റോർ ആരംഭിക്കും.

കൂടാതെ, അടിയന്തിര ചികിത്സകൾക്കായി അത്യാധുനികമായ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സജ്ജമാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ആശുപത്രിയിലെ സേവനങ്ങൾ തടസ്സമില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ അടിയന്തിരമായി താൽകാലിക നിയമനം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതയും പ്രസിഡന്റിനൊപ്പം ആശുപത്രി സന്ദർശിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ സ്ഥാപനം മൃഗചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവർ അഭിപ്രായപ്പെട്ടു. 2018-ൽ പ്രവർത്തനം ആരംഭിച്ച ഈ സൂപ്പർ സ്പെഷ്യലിറ്റി റഫറൽ ആശുപത്രി, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ രോഗനിർണ്ണയ മേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൽ. സോഫിയ പറഞ്ഞു. നിലവിൽ ഓൺലൈൻ ഒപി, ഡയാലിസിസ്, അൾട്രാ സൗണ്ട് സ്കാൻ, എക്സ് റേ, എക്കോകാർഡിയോളജി, അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ, ക്ലിനിക്കൽ ലബോറട്ടറി എന്നീ സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിന്നക്കനാലിലെ വീട്ടമ്മ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ, ശാരീരികവും മാനസികവുമായി നിരന്തര പീഡനമുണ്ടായെന്ന് പൊലീസ്
നിസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിനിടെ കാര്‍ ഇടിച്ചു, 75കാരന് ദാരുണാന്ത്യം