കുളത്തൂപ്പുഴ പീഡനം: പീഡനദൃശ്യങ്ങള്‍ വിറ്റത് ഇന്‍സ്റ്റഗ്രാം വഴി; വാങ്ങിയവരും കുടുങ്ങും; അന്വേഷണം ഊര്‍ജ്ജിതം

Published : Jul 30, 2023, 09:46 AM ISTUpdated : Jul 30, 2023, 09:50 AM IST
കുളത്തൂപ്പുഴ പീഡനം: പീഡനദൃശ്യങ്ങള്‍ വിറ്റത് ഇന്‍സ്റ്റഗ്രാം വഴി; വാങ്ങിയവരും കുടുങ്ങും; അന്വേഷണം ഊര്‍ജ്ജിതം

Synopsis

പതിനായിരം രൂപയോളം ഇതുവഴി കിട്ടിയെന്നാണ് ഒന്നാം പ്രതി വിഷ്ണു പൊലീസിന് നൽകിയ മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. 

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ പത്താം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിറ്റ ദമ്പതികൾ അറസ്റ്റിലായ കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കാണ് അന്വേഷണം. പതിനായിരം രൂപയോളം ഇതുവഴി കിട്ടിയെന്നാണ് ഒന്നാം പ്രതി വിഷ്ണു പൊലീസിന് നൽകിയ മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. എത്ര പേർക്ക് ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നൽകിയെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം. കൊട്ടാരക്കര ജയിലിലേക്കും ഭാര്യ സ്വീറ്റിയെ അട്ടക്കുളങ്ങര ജയിലിലേക്കും മാറ്റി. പോക്സോ, ബലാൽസംഗ വകുപ്പുകൾക്ക് പുറമേ ദളിതർക്കെതിരായ അതിക്രമത്തിനും പൊലീസ് കേസെടുക്കും.

ഈ വർഷം ആദ്യമാണ് 31 വയസുകാരനായ വിഷ്ണുവിനെ ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടി പരിചയപ്പെടുന്നത്. സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും പരസ്പരം അയച്ചു നൽകി സൗഹൃദം തുടങ്ങി. ചെങ്ങന്നൂർ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. അടുപ്പം തുടരാൻ പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസം തുടങ്ങി. ബി.കോംകാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിർത്ത സ്വീറ്റി പിന്നീട് കൂട്ടുനിന്നു. ഭർത്താവുമൊന്നിച്ചിട്ടുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാർക്കെത്തിച്ചു. ഗൂഗിൾ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടം. 

ഇൻസ്റ്റഗ്രാം വഴി സ്വകാര്യ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ആദ്യം വിവരം അറിയിച്ചത് സഹപാഠിയെ ആയിരുന്നു. സഹപാഠി അധ്യാപികയേയും അധ്യാപിക ചൈൽഡ് ലൈനേയും അതുവഴി പൊലീസിലും പരാതിയെത്തി. ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയെക്കൊണ്ട് ചിത്രീകരിപ്പിച്ചെന്നായിരുന്നു പൊലീസിന് ആദ്യം കിട്ടിയ വിവരം. പെൺകുട്ടിയുടെ മൊഴിയെടുത്ത് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റേയും ഓൺലൈൻ ദൃശ്യ വാണിഭത്തിന്റേയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്ക് പൊലീസ് എത്തിയത്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ദൃശ്യങ്ങളെടുത്ത മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തുടർ നടപടിയുണ്ടാകും. ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണമെത്തും. 

വഴിയോരക്കച്ചവടക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് പ്രതികള്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു