
ഇടുക്കി: കടത്തിണ്ണയിൽ കിടന്നുറങ്ങിയരുന്നു ആളിന്റെ സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇടുക്കിയിലെ രാജാക്കാടുകാർ. തെരുവിൽ കഴിഞ്ഞിരുന്ന ശശി, നാട്ടുകാരുടെ ശശിയേട്ടൻ, അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്നും കിട്ടിയത് ഒരു ലക്ഷത്തിലധികം രൂപയാണ്. കൃത്യമായി പറഞ്ഞാൽ ഒരു ലക്ഷത്തി മരണശേഷം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സഞ്ചി പരിശോധിച്ചപ്പോഴാണിത് കണ്ടത്. വലിയ നോട്ടുകൾ വരെ കുറവാണ്. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റെയും നോട്ടുകളുണ്ടെങ്കിലും അമ്പതിന്റേയും നൂറിന്റെയും പത്തും ഇരുപതുമായാണ കൂടുതലും.
ഇടുക്കിയിലെ രാജാക്കാട് ടൗണിലെ തിരക്കുകൾക്കിടയിലൂടെ ആരോടും പരിഭവമില്ലാതെ ഒരക്ഷരം പോലും മിണ്ടാതെ നടന്നിരുന്നയാളാണ് പുതുശേരിയിൽ ശശി എന്ന 64കാരൻ. വൃക്ക രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശശി മരിച്ചു. ടൗണിലെ ജ്വല്ലറിയോട് ചേർന്നുള്ള സ്റ്റെയർ കേസിനടിയിലുള്ള ചെറിയ മുറിയിലായിരുന്നു ശശി തന്റെ സമ്പാദ്യമടങ്ങിയ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. പഞ്ചായത്ത് അധികൃതരെത്തി പഴയ സഞ്ചി തുറന്നപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്. ആരോഗ്യമുണ്ടായിരുന്നപ്പോൾ കഠിനാധ്വാനം ചെയ്തു കിട്ടിയതും സുമനസ്സുക്കൾ സഹായമായി നൽകിയതുമായ പണമൊക്കെ ഇദ്ദേഹം കൂട്ടി വച്ചിരിക്കുകയായിരുന്നു. പത്തു മുതൽ 500 രൂപ വരെയുള്ള നോട്ടുകളെല്ലാമെണ്ണിയപ്പോൾ കിട്ടിയത് 1,15,751 രൂപ.
നാട്ടിൽ എവിടെ മരണം നടന്നാലും അത് എത്ര ദൂരത്താണെങ്കിലും ശശി കൃത്യമായെത്തും. കയ്യിലൊരു മൊബൈൽ ഫോണില്ല, ആരോടും സംസാരിക്കാറുമില്ല; എന്നിട്ടും ഈ മരണവാർത്തകൾ ശശി എങ്ങനെ അറിഞ്ഞിരുന്നു എന്നത് ഇന്നും നാട്ടുകാർക്കൊരു ചോദ്യമാണ്. രാജാക്കാട് പൊതു ശ്മശാനത്തിൽ പഞ്ചായത്ത് അധികൃതരാണ് സംസ്കാരം നടത്തിയത്. സഞ്ചിയിൽ നിന്ന് ലഭിച്ച തുക ശശിയുടെ ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam