ശബരിമല പാതയിൽ പ്ലാപ്പള്ളിക്കടുത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

Published : Apr 02, 2022, 04:20 PM ISTUpdated : Apr 02, 2022, 06:32 PM IST
ശബരിമല പാതയിൽ പ്ലാപ്പള്ളിക്കടുത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

Synopsis

വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തെപ്പറ്റി അറിവ് ലഭിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമൻ്റുമായി പോയതെന്നാണ് നിഗമനം. 

പത്തനംതിട്ട: ശബരിമല പാതയിൽ (Sabarimala Route)  പ്ലാപ്പള്ളിക്കു (Plappally)  സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ എന്നു കരുതുന്നയാളുടെ മൃതദേഹവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു.

വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തെപ്പറ്റി (Lorry Accident)  അറിവ് ലഭിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമൻ്റുമായി പോയതെന്നാണ് നിഗമനം. KL 33 C 6275 ലോറി ആണ് അപകടത്തിൽ പെട്ടത്. തമിഴ്നാട് ശങ്കർ നഗറിൽ നിന്നും സിമന്റ്‌ കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവർ മാരിയപ്പൻ (30) ആണ് എന്നാണ് സൂചന. 

Read Also: മദ്യപിച്ച് കാറിന് മുകളിൽ കയറിനിന്ന് ഡാൻസ്, വീഡിയോ വൈറലായതോടെ ഉടമയ്ക്കെതിരെ കേസും പിഴയും

മദ്യപിച്ച് പൊതുനിരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ (Car) മുകളിൽ കയറി നൃത്തം (Dance) ചെയ്ത് യുവാക്കൾ. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ (Twitter) പ്രചരിച്ചതിനെ തുടർന്ന് കാറുടമയ്ക്ക് പൊലീസ് പിഴ ചുമത്തി. 20000 രൂപയാണ് പിഴയീടാക്കിയത്. ഗാസിയാബാദിൽ വച്ചാണ് യുവാക്കൾ മദ്യപിച്ച് ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേയിൽ കാറിന്റെ മുകളിൽ കയറി നിന്ന് നൃത്തം ചെയ്തത്. 

വീഡിയോ ട്വിറ്ററിൽ പ്രചരിച്ചതോടെ വലിയ പ്രതികരണമാണ് പുറത്തുവരുന്നത്. മദ്യപിച്ച് നൃത്തം ചെയ്തവർ ഇനി ലോക്കപ്പിൽ നൃത്തം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. മാരുതി സുസുക്കി എർട്ടിഗയുടെ മുകളിൽ കയറിയായിരുന്നു അഭ്യാസം. ഗാസിയാബാദ് പൊലീസിനെ വീഡിയോയിൽ ടാഗ് ചെയ്തതോടെയാണ് കാർ ഉടമയ്ക്കെതിരെ നടപടിയെടുത്തത്. 

തിരക്കേറിയ റോഡിലൂടെ കാർ വളരെ സാവധാനത്തിൽ നീങ്ങുന്നതാണ് 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്. രണ്ട് പേർ എർട്ടിഗയിൽ നിന്ന് ഇറങ്ങി അതിന്റെ മുകളിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പകർത്തി. കാറിന്റെ നമ്പർ പ്ലേറ്റും വീഡിയോയിൽ ദൃശ്യമാണ്,അത് ഉടൻ തന്നെ വൈറലായി.

പിന്നാലെ, “ട്വിറ്ററിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പ്രസ്തുത വാഹന ഉടമയ്‌ക്കെതിരെ മൊത്തം 20,000 രൂപ ചലാൻ ചുമത്തി“യതായി ഗാസിയാബാദ് ട്രാഫിക് പൊലീസ് പ്രതികരിച്ചു. വാഹനത്തിന്റെ ഉടമയുടെ പേരും രജിസ്‌ട്രേഷൻ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഇ-ചലാന്റെ പകർപ്പും ട്രാഫിക് പോലീസിന്റെ ട്വീറ്റിലുണ്ട്.

ചലാൻ അനുസരിച്ച്, വെള്ളിയാഴ്ച (ഏപ്രിൽ 1) ബുലന്ദ്ഷഹർ റോഡിലെ ഗാസിയാബാദിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ സെക്ടർ 13 ലാണ് സംഭവം. സമയം രാത്രി 8 മണി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ