കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു, യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

Published : Feb 10, 2026, 01:56 PM IST
Kiran

Synopsis

തിരുവനന്തപുരത്ത് കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിലുള്ള മനോവിഷമത്തിലാണ് 27-കാരനായ കിരൺ ആത്മഹത്യ ചെയ്തത്. 

തിരുവനന്തപുരം: പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. കഴിഞ്ഞ രാവിലെ ആറ് മണിയോടെ സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം. കിരണുമായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതെത്തുടർന്നു കിരൺ അടക്കം 4 പേർക്കെതിരെ കേസെടുത്തു. ഇതിൻ്റെ വിഷമത്തിലായിരുന്നു കിരൺ. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്. ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ചാലേ അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. 

കേസെടുത്ത കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പൊലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ഉറങ്ങിയ ഇയാളെ രാവിലെ വീട്ടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചി നഗരത്തിൽ മാലിന്യം കുന്ന് കൂടുന്നു, ഇടപെട്ട് ഹൈക്കോടതി, വിഷയം ഗൗരവതരം, കർശന നടപടി വേണം
അഗാധമായ ആഴം, ഇറങ്ങരുതെന്ന് സുരക്ഷാ ഉദ്യോ​​ഗസ്ഥർ പറഞത് കേട്ടില്ല, ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങി, റെയില്‍വേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു