
മാന്നാർ: തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ ഓലച്ചമയം കൊണ്ട് വിസ്മയം ഒരുക്കിയിരിക്കുകയാണ് കുളഞ്ഞിക്കാരാഴ്മ പുത്തൻപുരയ്ക്കൽ തെക്കേതിൽ അമ്പതുകാരനായ കെ രാജൻ. കുരുത്തോലയും പച്ച ഓലയും ചേർത്ത് രാജന്റെ കരവിരുതിൽ വിരിഞ്ഞ മഹാദേവനും ശിവലിംഗ രൂപവുമെല്ലാം തൃക്കുരട്ടിയിലെത്തുന്ന ഭക്തർക്ക് വിസ്മയക്കാഴ്ചയായി മാറി. രാജനോടൊപ്പം സഹോദരൻ കെ രമേശൻ, സിനിമയിൽ കലാ സംവിധാനം ഒരുക്കുന്ന ബൈജി എരുമേലി, സന്തോഷ് ശ്രീരാഗം, ജയൻ തോട്ടപ്പള്ളി എന്നിവർ ചേർന്നാണ് ഓലച്ചമയങ്ങൾ ഒരുക്കിയിട്ടുള്ളത്.
ചെങ്ങന്നൂരിൽ നടന്ന ദേശീയ സരസ് മേളയുടെ ഉദ്ഘാടനത്തിന് മോഹൻലാൽ ഭദ്രദീപം തെളിയിച്ചത് രാജൻ കുരുത്തോലയിൽ ഒരുക്കിയ വിളക്കിൽ ആയിരുന്നു. കുരട്ടിക്കാട് പാട്ടമ്പലത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തിന്റെ സമാപന ദിവസം ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെ ഓലച്ചമയത്താൽ അലങ്കരിച്ച രാജന്റെയും ടീമിന്റെയും കരവിരുത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ആറന്മുള എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ ട്രേഡ് ഇൻസ്ട്രക്ടറായി ജോലിചെയ്യുന്ന രാജൻ ഒഴിവ് വേളകളിലാണ് ഓലച്ചമയത്തിന്റെ പണികളിൽ ഏർപ്പെടുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരിയാണ് ഭാര്യ. കോട്ടയം സിഎംഎസ് കോളേജിലെ ഭൗതിക ശാസ്ത്രം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി അനന്തലക്ഷ്മി മകളാണ്.
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മുക്കം കാരശ്ശേരിയില്‍ വീടിന്‍റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു എന്നതാണ്. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടു മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ സമീപത്തു തന്നെയുള്ള ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു. ഷെറീനയുടെ മകളുടെ 25 പവനോളം ആഭരണങ്ങളാണ് നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam