തൊഴിലുടമയെ വെട്ടി ഇതര സംസ്ഥാന തൊഴിലാളി; ആക്രമണം ബസ് കാത്തു നില്‍ക്കുന്നതിനിടെ

Published : Aug 26, 2023, 03:51 AM IST
തൊഴിലുടമയെ വെട്ടി ഇതര സംസ്ഥാന തൊഴിലാളി; ആക്രമണം ബസ് കാത്തു നില്‍ക്കുന്നതിനിടെ

Synopsis

ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പീന്നീട്  പ്രതിയെ പിടികൂടി.

തൃശ്ശൂര്‍: തൃശ്ശൂർ വരവൂരിൽ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു. പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി പിന്നീട് പിടിയിലായി. വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. തേപ്പ് പണിക്കാരനായ വിജയൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. വാൾകൊണ്ടുള്ള വെട്ടിൽ, താടിയെല്ലിന് പരിക്കേറ്റു. 

വാൾ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട മുനിച്ചാമിയെ ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്ത് നിന്ന് പിന്നീട് കണ്ടെത്തി. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. വിജയനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് മുനിച്ചാമി. വിജയനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു വെട്ടിക്കൊല്ലാനുള്ള ശ്രമം.

Read also: വീട്ടില്‍ അതിക്രമിച്ച കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, തുടര്‍ന്ന് ഭീഷണിയും; 61 വയസുകാരന്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ആസാം സ്വദേശികളായ ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. 

വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി എത്തിയ നൗഫൽ പ്ലൈവുഡ് ലോഡ് ലോറിയിൽ കയറ്റിയിരുന്നു. തുടർന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജേലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവർക്ക് നൽകിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് ആക്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്