'മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണ ദൃശ്യം കണ്ടത്, ഞാനും ജെയ്ക്കും ഇറങ്ങി', അനുഭവം പറഞ്ഞ് മന്ത്രിയുടെ കുറിപ്പ്

Published : Aug 14, 2023, 03:05 PM IST
'മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണ ദൃശ്യം കണ്ടത്, ഞാനും ജെയ്ക്കും ഇറങ്ങി', അനുഭവം പറഞ്ഞ് മന്ത്രിയുടെ കുറിപ്പ്

Synopsis

അപകടത്തിൽ പെട്ട് രക്തം വാർന്ന് കിടന്ന രണ്ടുപേരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വിഎൻ വാസവനും പുതുപ്പള്ളി സ്ഥാനാർത്ഥി ജെയ്ക് സി തോമസും

കോട്ടയം: അപകടത്തിൽ പെട്ട് രക്തം വാർന്ന് കിടന്ന രണ്ടുപേരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വിഎൻ വാസവനും പുതുപ്പള്ളി സ്ഥാനാർത്ഥി ജെയ്ക് സി തോമസും. റോഡിൽ രക്തം വാർന്ന് കിടന്ന ഇരുവരെയും ആരും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാത്തതിനെ കുറിച്ച് വിവരിച്ച് മന്ത്രി വിഎൻ വാസവൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു  നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല, മറിച്ച്  അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി കുറിച്ചു.

Read more:  രക്ഷിതാക്കൾക്കും അധ്യാപകർക്കും എതിരെ വരെ പരാതികൾ; ചൈൽഡ് ഹെൽപ് ലൈൻ 10 ദിവസത്തിൽ തീർപ്പാക്കിയത് 67 കേസ്

മന്ത്രിയുടെ കുറിപ്പിങ്ങനെ...

പുത്തൻകുരിശിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണമായ ആ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്,അപകടത്തിൽപ്പെട്ട രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു.  വണ്ടി നിർത്താൻ ഡ്രൈവർക്ക് നിർദേശം നൽകി, ഞാനും ഒപ്പം ഉണ്ടായിരുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജയ്ക്ക് സി തോമസും അവിടെ ഇറങ്ങി, അടുത്തേക്ക് ചെല്ലുമ്പോൾ രണ്ടുപേരും അബോധാവസ്ഥയിൽ ആയിരുന്നു. 

അവിടെ നിന്നിരുന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു, ആദ്യത്തെ ആളെ ഞങ്ങൾ വാഹനത്തിൽ കയറ്റിയപ്പോഴാണ് , അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത്  വാഹനത്തിൽ കയറ്റാൻ ഞങ്ങൾക്കൊപ്പം എത്തിയത്. ഇവരെ ഇടിച്ചിട്ട കാർ അവിടെ തന്നെ ഉണ്ടായിരുന്നു അവർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല.  അവരെകൂടി വാഹനത്തിൽ കയറ്റിയാണ് രണ്ടുപേരും ആശുപത്രിയിൽ എത്തിച്ചത്. 

 ആശുപത്രിയിൽ എത്തിച്ചപ്പോൾ രണ്ടുപേർക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവൻ ഉണ്ടായിരുന്നു. അവർക്ക് വേണ്ട ചികിത്‌സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടർന്നത്. തൃശൂർ സ്വദേശികളാണ് അപകടത്തിൽ പ്പെട്ട രണ്ടുപേരുമെന്ന് അറിയുന്നു.  അപകടം സംഭവിച്ചത്  എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികൾ എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകി. 

അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു  നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല, മറിച്ച്  അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നത്.  എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്‌സ സമയത്ത് കിട്ടാതെ വരുമ്പോഴാണ് , ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ