കർണാടകയിൽ നിന്ന് വയനാട്ടിലെത്തി, പെയിൻ്റിങ് തൊഴിലാളിയായി പണി; കാസർകോട്ടെ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

Published : Nov 30, 2025, 02:49 PM IST
Anto Sebastian

Synopsis

കാസർകോട് ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ആന്റോ സെബാസ്റ്റ്യനെ വയനാട് പോലീസ് പിടികൂടി. പെയിന്റിങ് തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പുൽപ്പള്ളിയിൽ നിന്നാണ് പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

പുല്‍പ്പള്ളി: കാസർകോട് ബദിയടുക്കയിൽ റബര്‍ എസ്റ്റേറ്റിലെ വീട്ടില്‍ കൊല്ലം സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. മേപ്പാടി തൃക്കൈപ്പറ്റ മൂങ്ങനാനിയിടം വീട് ആന്റോ സെബാസ്റ്റ്യനെ(41) വയനാട് പൊലീസാണ് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് കാപ്പിസെറ്റ്, ഊട്ടിക്കവലയില്‍ നിന്ന് വെള്ളിയാഴ്‌ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്റണി എന്ന പേരില്‍ പെരിക്കല്ലൂര്‍ മൂന്ന്പാലത്ത് ഒരു വാടകവീട്ടില്‍ പെയിന്റിങ്ങ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. കര്‍ണാടകയില്‍ ഒളിവിലായിരുന്ന പ്രതി ഒരാഴ്ച മുമ്പാണ് വെള്ളിയാഴ്ച എത്തിയത്. പ്രതിയെ പിടികൂടിയ ശേഷം ബദിയടുക്ക പോലീസിന് കൈമാറി.

ബദിയഡുക്ക ഷേണി ഗ്രാമത്തിലെ മഞ്ഞാറയിൽ ടാപ്പിങ് തൊഴിലാളിയായിരുന്നു ആന്റോ. കൂടെ താമസിരുന്ന നീതു കൃഷ്ണയെയാണ് 2023 ജനുവരി 26 ന് ഇയാൾ കൊലപ്പെടുത്തിയത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞു വെച്ച ശേഷം ഇയാള്‍ ദിവസങ്ങളോളം വീടിനുള്ളില്‍ കഴിച്ചുകൂട്ടി. പിന്നീട് വാതില്‍ പുറത്ത് നിന്ന് പൂട്ടി മുങ്ങിയ ഇയാളെ അധികം വൈകാതെ പൊലീസ് പിടികൂടിയിരുന്നു. ആറ് മാസത്തോളം ശിക്ഷയനുഭവിച്ച പ്രതി 2023 ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്. പിന്നീട് ഒളിവിൽ പോവുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കാണുന്നത് മോഷ്ടാവിനെ, ഒമ്പതാം ക്ലാസുകാരന് ക്രൂരമർദ്ദനം, രക്ഷകനായി വളർത്തുനായ
'മൈക്ക് പിന്നെയും പിണങ്ങി', പക്ഷെ ഇക്കുറി പിണങ്ങാതെ മുഖ്യമന്ത്രി