മതസാഹോദര്യത്തിന്‍റെ 'കേരള മോഡല്‍'; നബി ദിന റാലിക്ക് സ്വീകരണമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍

Published : Sep 28, 2023, 03:59 PM ISTUpdated : Sep 28, 2023, 04:10 PM IST
മതസാഹോദര്യത്തിന്‍റെ 'കേരള മോഡല്‍'; നബി ദിന റാലിക്ക് സ്വീകരണമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍

Synopsis

മത സാഹോദര്യത്തിന്റെ നബി ദിനാഘോഷമാണ് കൊല്ലം അഞ്ചൽ ഏരൂർ ഇളവറാംകുഴി മുഹിയുദ്ദീൻ മുസ്ലിം ജമാഅത്തിന്റേത്. ശിവപുരം ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് നബി ദിന റാലിക്ക് മധുരം നൽകി സ്വീകരണം ഒരുക്കിയത്.

കൊല്ലം: പ്രവാചക സ്മരണയിൽ ഇസ്ലാം മത വിശ്വാസികൾ നബി ദിനം ആഘോഷിക്കുമ്പോള്‍ ശ്രദ്ധ നേടുകയാണ് മത സാഹോദര്യത്തിന്‍റെ കേരള മോഡല്‍. സൗഹാര്‍ദ്ദത്തിന്റെ നബി ദിനാഘോഷമാണ് കൊല്ലം അഞ്ചൽ ഏരൂർ ഇളവറാംകുഴി മുഹിയുദ്ദീൻ മുസ്ലിം ജമാഅത്തിന്റേത്. ശിവപുരം ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് നബി ദിന റാലിക്ക് മധുരം നൽകി സ്വീകരണം ഒരുക്കിയത്. പള്ളിക്കും ക്ഷേത്രത്തിനുമായി ഒരേ പ്രവേശന കവാടവും കാണിയ്ക്ക വഞ്ചിയുമായി ജനശ്രദ്ധ നേടിയ ഇടം കൂടിയാണ് ഏരൂർ. ലോകം മുഴുവന്‍ ഈ മത സൗഹാര്‍ദ്ദം അനുകരിക്കണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. 

നബിദിന റാലിക്ക് ക്ഷേത്രം കമ്മിറ്റിയുടെ സ്വീകരണം; ഇത് മതസൗഹാർദ്ദത്തിന്റെ കേരളസ്റ്റോറി

സംസ്ഥാനത്തുടനീളം പ്രവാചക സ്മരണയിൽ നബിദിന റാലികള്‍ നടക്കുന്നതിനിടെ മത സൗഹാര്‍ദ്ദത്തിന്‍റെ നല്ല മാതൃകകള്‍ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. നൂറുകണക്കിന് മദ്രസ വിദ്യാർത്ഥികളും വിശ്വാസികളും അണിനിരന്ന നബി ദിന റാലികള്‍ വിവിധ ജില്ലകളിൽ ആഘോഷത്തോടെയാണ് നടക്കുന്നത്. ഇതിനിടെ മലപ്പുറത്തെ ഒരു നബിദിന റാലിയിൽ നിന്നുള്ള മറ്റൊരു കാഴ്ചയും സമൂഹിക മാധ്യമങ്ങളിൽ വൈറലായി. മഴയത്ത് കാത്ത് നിന്ന പ്രദേശവാസിയായ ഷീന എന്ന യുവതി നബിദിന റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ച  മലപ്പുറത്തെ മത സൗഹാർദ്ദത്തിന്‍റെ കാഴ്ചയും ലോകത്തിന് മാതൃകയാവുകയാണ്.

Also Read: മഴയത്ത് ഷീന കാത്തിരുന്നു, നബിദിന റാലിയെത്താൻ; കുട്ടികൾക്ക് നോട്ടുമാലയിട്ട് ഉമ്മയും സമ്മാനിച്ച് മടങ്ങി- വീഡിയോ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്തുമസ് തലേന്ന് രണ്ട് കരോൾ സംഘങ്ങൾ ഏറ്റുമുട്ടി, കുട്ടികൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്ക്, ആശുപത്രിയിൽ
കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി