
ആലപ്പുഴ: മാന്നാറിലെ പാവുക്കര വഞ്ചിമുക്ക് കിളുന്നേരിൽ പടി റോഡിലൂടെ യാത്രചെയ്യാന്‍ നീന്തൽ പഠിക്കണമെന്നാണ് നാട്ടുകാരുടെ പരാതി. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡിൽ ചെറിയൊരു മഴ പെയ്താൽ മതി വെള്ളക്കെട്ട് രൂപപ്പെടും.
പ്രധാന ദേവാലയമായ പാവുക്കര ജുമാമസ്ജിദിലേക്കുളള വിശ്വാസികളും മദ്‌റസാ വിദ്യാർത്ഥികളും ദിവസേന സഞ്ചരിക്കുന്ന പാതയാണിത്. നാൽപതിലേറേ കുടുംബങ്ങളും ഈ റോഡിനിരുവശത്തുമായി താമസിക്കുന്നുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പാണു ഈ റോഡ് ടാർ ചെയ്തത്.
ടാറും മെറ്റലുകളൊമൊക്കെ ഇളകി ഇരു ചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുസ്സഹമായിരിക്കുകയാണ്. വർഷങ്ങളായുള്ള യാത്രാ ദുരിതത്തിനു എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam