
തൃശ്ശൂർ: പ്ലാസ്റ്റിക് ബാഗുകൾക്ക് പകരക്കാരനാകാൻ ഒരുങ്ങുകയാണ് കപ്പയും ചോളവും ഉപയോഗിച്ച് നിർമ്മിക്കുന്ന ബാഗുകൾ. തൃശ്ശൂർ ഒല്ലൂർക്കര ബ്ലോക്കിലെ ക്ലീൻ ആർമിയാണ് ഈ ബാഗുകൾക്ക് പ്രചാരണം നൽകാനൊരുങ്ങുന്നത്.
ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് ബാഗുകളേപ്പോലെയല്ല, കപ്പ ബാഗുകൾ വെറും 260 ദിവസം കൊണ്ട് മണ്ണിൽ ലയിക്കും. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പ്രകൃതിയ്ക്ക് ഉണ്ടാവുന്ന ഒരു ദോഷവും ഈ ബാഗ് കത്തിക്കുമ്പോൾ ഉണ്ടാവുകയുമില്ല.
കോഴിക്കോട് ആസ്ഥാനമായ ബ്രീത്തിംഗ് എർത്ത് എന്ന സ്ഥാപനമാണ് കപ്പയുടേയും ചോളത്തിന്‍റേയും സ്റ്റാർച്ച് ഉപയോഗിച്ചാണ് പ്രകൃതിക്കിണങ്ങിയ ബാഗുകൾ പരിചയപ്പെടുത്തുന്നത്. മൂന്ന് രൂപയ്ക്ക് ഇവ വിപണിയിലെത്തിക്കാനാണ് ശ്രമം.
എൺപത് ഡിഗ്രിയിലധികം ചൂടുള്ള വെള്ളത്തിലിട്ടാൽ ഈ ബാഗുകൾ ഉരുകി ഇല്ലാതാവും. ഈ വെള്ളം കുടിച്ചാൽപ്പോലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഇവർ പറയുന്നു. പ്ലാസ്റ്റിക്കിന് ഒരു പകരക്കാരനെന്ന നിലയിൽ ഇവയെ പ്രചരിപ്പിക്കാനാണ് ഒല്ലൂർക്കര ബ്ലോക്കിലെ പ്ലാസ്റ്റിക് നിർമാർജ്ജന സേനയായ ക്ലീൻ ആർമിയുടെ ശ്രമം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam