വട്ടവടയിലെ കൃഷിയിടങ്ങളില്‍ വെള്ളമില്ല; ഓണവിപണി ആശങ്കയില്‍

Published : Jul 21, 2019, 01:55 PM ISTUpdated : Jul 21, 2019, 02:53 PM IST
വട്ടവടയിലെ കൃഷിയിടങ്ങളില്‍ വെള്ളമില്ല; ഓണവിപണി ആശങ്കയില്‍

Synopsis

ഓണവിപണിയില്‍ എത്തിക്കാന്‍ പച്ചക്കറിയില്ലാതെ സംസ്ഥാനത്തിന്‍റെ പച്ചക്കറികലവറ. കടബാധ്യതയില്‍ മുങ്ങി നില്‍ക്കുകയാണ് വട്ടവടയിലെ കര്‍ഷകര്‍. കാലാവസ്ഥ വ്യതിയാനവും മഴയുടെ ലഭ്യതകുറവും മൂലമുണ്ടായ ഉല്‍പ്പാദന കുറവാണ് വട്ടവടയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കടുത്ത പ്രതിസന്ധിയിലായ കര്‍ഷകരുടെ കാര്‍ഷക കടങ്ങള്‍ എഴുതള്ളണമെന്ന ആവശ്യവുമുയരുന്നു. 

ഇടുക്കി: ഓണവിപണിയില്‍ എത്തിക്കാന്‍ പച്ചക്കറിയില്ലാതെ സംസ്ഥാനത്തിന്‍റെ പച്ചക്കറികലവറ. കടബാധ്യതയില്‍ മുങ്ങി നില്‍ക്കുകയാണ് വട്ടവടയിലെ കര്‍ഷകര്‍. കാലാവസ്ഥ വ്യതിയാനവും മഴയുടെ ലഭ്യതകുറവും മൂലമുണ്ടായ ഉല്‍പ്പാദന കുറവാണ് വട്ടവടയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കടുത്ത പ്രതിസന്ധിയിലായ കര്‍ഷകരുടെ കാര്‍ഷക കടങ്ങള്‍ എഴുതള്ളണമെന്ന ആവശ്യവുമുയരുന്നു. 

രണ്ട് ദിവസമായി നേരിയ തോതില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും കൃഷിയിറക്കാന്‍ കഴിഞ്ഞിട്ടില്ല. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷികള്‍ വേനന്‍ചൂടില്‍ കരിഞ്ഞുണങ്ങിയതോടെ ബാങ്കില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വലയുകയാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം പ്രളയം താണ്ടവമായി വട്ടവടയില്‍ ഇത്തവണ പേരിനുപോലും മഴിയെത്തിയില്ല. 

ഓണവിപണി മുന്നില്‍ക്കണ്ട് ഇറക്കിയ കൃഷികള്‍ മിക്കതും കരിഞ്ഞുണങ്ങി. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്നും ലക്ഷങ്ങളാണ് കര്‍ഷകര്‍ വായ്പ എടുത്തിട്ടുള്ളത്. എന്നാല്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പലരും കടക്കെണിയിലാവും. സര്‍ക്കാര്‍ ഇടപെട്ട് വായ്പകള്‍ എഴുതിതള്ളണമെന്ന് ഇവരുടെ ആവശ്യം. ക്യാരറ്റ്, ബീട്രൂറ്റ്, ബീന്‍സ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയ പത്തിലധികം പച്ചക്കറികളാണ് വട്ടവടയില്‍ ക്യഷിചെയ്യുന്നത്. പലരും ഭൂമികള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. 

എന്നാല്‍ സാഹചര്യം അനുകൂലമല്ലാതെ വന്നതോടെ നിലവില്‍ പാട്ടത്തുക നല്‍കുന്നതിന് പോലും കഴിയില്ല. മാത്രമല്ല പച്ചക്കറിയുടെ ഇറക്കുമതി നിലച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യും. മാനം കറുത്തില്ലെങ്കില്‍ മറ്റ് ജോലികള്‍ തേടിപോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കടുത്ത വേനലില്‍ സംസ്ഥാനത്തെ പച്ചക്കറി കലവറ കരിഞ്ഞുണങ്ങുമ്പോഴും ബന്ധപ്പെട്ടവര്‍ അവിടങ്ങളില്‍ എത്തുന്നില്ലെന്നുള്ളതാണ് വാസ്ഥവം. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവുമായി ക്രിസ്മസ് ഫെയറിന് നാളെ തുടക്കം; അരിയും സാധനങ്ങൾക്കും ഒപ്പം പ്രത്യേക കിറ്റും കൂപ്പണുകളും
തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ