ഫയലിൽ ഒതുങ്ങി തകഴി മ്യൂസിയം പദ്ധതി

Published : Nov 27, 2019, 07:25 PM ISTUpdated : Nov 27, 2019, 07:29 PM IST
ഫയലിൽ ഒതുങ്ങി തകഴി മ്യൂസിയം പദ്ധതി

Synopsis

തകഴിയുടെ ജീവിതവും കൃതികളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള എല്ലാ സംവിധാനങ്ങളും മ്യൂസിയത്തിൽ ഉണ്ടാകണമെന്നാണ് സാഹിത്യ പ്രേമികളുടെ ആവശ്യം. തകഴിക്ക് കിട്ടിയ ജ്ഞാനപീഠം അടക്കം അമൂല്യങ്ങളായ സാഹിത്യ പുരസ്ക്കാരങ്ങളും തകഴിയുടെ ആദ്യകാല കൃതികളും സ്മാരകത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 

അമ്പലപ്പുഴ: തകഴി ശിവശങ്കരപിള്ളയുടെ ജന്മഗൃഹമായ ശങ്കരമംഗലത്തോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ മ്യൂസിയം നിർമ്മാണത്തിന് 6.5 കോടി നീക്കിവെച്ചിട്ടുണ്ടെങ്കിലും പദ്ധതി ഫയലിൽ ഉറങ്ങുന്നു. നേരത്തെ ഉണ്ടായിരുന്ന രൂപരേഖ സ്മൃതി മണ്ഡപവും പ്രതിമയും മറയ്ക്കുമെന്നതിനാൽ പുതിയ രൂപരേഖ നൽകാൻ പൊതുമരാമത്ത് വകുപ്പിനെ ഏല്പിച്ചിരിക്കുകയാണ്. മന്ത്രി ജി. സുധാകരൻ  ചെയർമാനായ സമിതിക്കാണ് സ്മാരകത്തിന്റെ ഭരണചുമതല. 

മ്യൂസിയം നിർമ്മാണത്തിനായി സ്മാരകത്തിന്റെ അക്കൗണ്ടിൽ ഒന്നരക്കോടി നിലവിലുണ്ട്. അതുകൂടാതെ ഈ വർഷത്തെ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്മാരകത്തോട് ചേർന്ന് തകഴിയുടെ കുടുംബാഗങ്ങളിൽ നിന്ന് വാങ്ങിയ ഇരുപത്തി അഞ്ച് സെന്റ് സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കേണ്ടത്. എന്നാൽ വസ്തുവിന്റെ പോക്കുവരവു പോലും ഇതുവരെ നടത്തിയിട്ടില്ല. 

തകഴിയുടെ ജീവിതവും കൃതികളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള എല്ലാ സംവിധാനങ്ങളും മ്യൂസിയത്തിൽ ഉണ്ടാകണമെന്നാണ് സാഹിത്യ പ്രേമികളുടെ ആവശ്യം. തകഴിക്ക് കിട്ടിയ ജ്ഞാനപീഠം അടക്കം അമൂല്യങ്ങളായ സാഹിത്യ പുരസ്ക്കാരങ്ങളും തകഴിയുടെ ആദ്യകാല കൃതികളും സ്മാരകത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 2001 ഫെബ്രുവരി എട്ടിനാണ് ശങ്കരമംഗലം തറവാട് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. 

2006 സെപ്റ്റംബർ പന്ത്രണ്ടിന് മുൻ മന്ത്രി എം.എ ബേബി തകഴിയുടെ പൂർണ്ണമായ പ്രതിമയും അനാവാരണം ചെയ്തു. 2015 ഏപ്രിൽ പത്തിനാണ് മുൻ മന്ത്രി കെ.സി ജോസഫ് പുന നിർമ്മിച്ച സ്മാരകം നാടിനു സമർപ്പിച്ചത്. മ്യൂസിയം കാണാൻ നിരവധി പേരാണ് എത്തുനത്. മ്യൂസിയം നവീകരിച്ച് ഉടനടി നൽകണമെന്നാണ് സാഹിത്യ പ്രേമികളുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു