ആലംകോട്ട് പരിശോധനയിൽ കണ്ടെത്തിയത് പൊതുമേഖല സ്ഥാപനങ്ങളുടെ 660ലധികം ഗ്യാസ് സിലിണ്ടറുകള്‍, പക്ഷെ ട്വിസ്റ്റ്, ഒന്നിലും ഗ്യാസില്ല

Published : Apr 11, 2026, 10:23 PM IST
gas cylinders

Synopsis

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 660-ലധികം വാണിജ്യ, ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ സിവില്‍ സപ്ലൈസ് പിടികൂടി. സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് ഭാരത് ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുടെ സിലിണ്ടറുകള്‍ കണ്ടെത്തിയത്.  

തിരുവനന്തപുരം: തലസ്ഥാനത്ത് വാണിജ്യ സിലണ്ടറുകളുടെ വിതരണത്തിലുള്ള പ്രതിസന്ധി തുടരുന്നതിനിടെ ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. ഭാരത് ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുടെ 660ലധികം വാണിജ്യ, ഗാര്‍ഹിക സിലിണ്ടറുകളാണ് സിവില്‍ സപ്ലൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. ആലംകോടിന് സമീപം പട്ടളയിലെ വിനോദ് ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടിച്ചെടുത്തത്.

സ്വകാര്യ ഗ്യാസ് വിതരണ കമ്പനി ഏജന്‍സിയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ സിലിണ്ടറുകള്‍ ഗ്യാസ് നിറച്ച് നല്‍കുന്നതായി സിവില്‍ സപ്ലൈസ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 500ലധികം വാണിജ്യ സിലിണ്ടറുകളും, 145 ചോട്ടു സിലിണ്ടറും, 20 ഗാര്‍ഹിക സിലിണ്ടറും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഗ്യാസ് നിറക്കുന്ന സംവിധാനങ്ങള്‍ കണ്ടെത്തിയില്ലന്നാണ് വിവരം.

അതേസമയം, പിടിച്ചെടുത്ത സിലിണ്ടറുകള്‍ ഒഴിഞ്ഞതാണന്ന് പരിശോധനയില്‍ കണ്ടെത്തി. ഇവ സമീപത്തെ അതാത് ഏജന്‍സികളുടെ ഗോഡൗണിലേക്ക് മാറ്റിയശേഷം ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ഹോട്ടല്‍ മേഖലയില്‍ ഗ്യാസ് ക്ഷാമം വന്നപ്പോള്‍ സ്വകാര്യ ഗ്യാസായ സൂപ്പര്‍ ഗ്യാസ് വിതരണം ചെയ്യുകയും കൊടുത്ത സിലിണ്ടറിന് പകരം അവിടെയുണ്ടായിരുന്ന സിലിണ്ടര്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഗ്യാസ് ഏജന്‍സി ഉടമയുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വയോധികനോട് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ക്രൂരത, ഇറങ്ങാൻ വൈകിയതിന് കമ്പികൊണ്ട് തലയ്ക്കടിച്ചു, ബസിൽ നിന്ന് തള്ളിയിട്ടെന്നും പരാതി, കേസെടുത്തു
കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തിൽ; ഒരു കിമീ ചുറ്റളവിൽ കോഴികളെയും വളർത്തു പക്ഷികളെയും നശിപ്പിക്കും