മദ്യം വാങ്ങവെ തർക്കം, കൊച്ചിയെ ഞെട്ടിച്ച് ബെവ്കോ ഔട്ട്ലെറ്റിൽ പെട്രോൾ ബോംബേറ്; പാഞ്ഞെത്തി പൊലീസ്, അറസ്റ്റ്

Published : Jun 16, 2023, 10:23 PM ISTUpdated : Jun 18, 2023, 12:01 PM IST
മദ്യം വാങ്ങവെ തർക്കം, കൊച്ചിയെ ഞെട്ടിച്ച് ബെവ്കോ ഔട്ട്ലെറ്റിൽ പെട്രോൾ ബോംബേറ്; പാഞ്ഞെത്തി പൊലീസ്, അറസ്റ്റ്

Synopsis

എറണാകുളം സൗത്ത് പൊലീസാണ് പ്രെട്രോൾ ബോംബേറുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തത്

കൊച്ചി: എറണാകുളം രവിപുരത്ത് ബവ്കോ ഔട്ട് ലെറ്റിനു നേരെ പെട്രോൾ ബോംബേറ്. മദ്യം വാങ്ങുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കത്തിനു പിന്നാലെയാണ് പെട്രോൾ ബോംബേറ്. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ എറണാകുളം സൗത്ത് പൊലീസ് പ്രെട്രോൾ ബോംബേറുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

'സോഫ്റ്റ് വെയർ ബിസിനസിൽ പങ്കാളിയാക്കാം', വാഗ്ദാനം നൽകി 70 ലക്ഷം തട്ടി; ഒടുവിൽ യുവാവിന് പണിപാളി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

അതേസമയം ഇതിന് പിന്നാലെ തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നതാണ്. തൃശ്ശൂർ പൂത്തോളിൽ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ നാല് യുവാക്കളെ തൃശ്ശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്തു. തൃശ്ശൂർ പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ മദ്യശാലയിലാണ് സംഭവം ഉണ്ടായത്. കട അടച്ച ശേഷമാണ് നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത്. ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല, കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് യുവാക്കാള്‍ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന്  കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസ്സാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ചോദ്യം ചെയ്യലിന് ശേഷം ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശ്ശൂർ വെസ്റ്റ് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും തൃശ്ശൂർ വെസ്റ്റ് പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്