മല ചവിട്ടി പതിനെട്ടാംപടിയുടെ താഴെ വരെ എത്തി, ബിപി കൂടി അവശയായി മാളികപ്പുറം; കുതിച്ചെത്തി പൊലീസും ഫയര്‍ഫോഴ്സും, ദര്‍ശനം കഴിഞ്ഞ് മടക്കം

Published : Dec 30, 2025, 08:58 PM IST
Sabarimala

Synopsis

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് പോലീസും ഫയർഫോഴ്സും രക്ഷകരായി. മകരവിളക്ക് തീർത്ഥാടനത്തിനായി ക്ഷേത്രനട തുറന്നതോടെ സന്നിധാനം വീണ്ടും ശരണമന്ത്രങ്ങളാൽ മുഖരിതമായി, ജനുവരി 14-നാണ് മകരവിളക്ക്.

സന്നിധാനം: ശരണമന്ത്രങ്ങൾ മുഖരിതമായ സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും. തമിഴ്‌നാട്ടിൽ നിന്നെത്തിയ അറുപത്തിയഞ്ചുകാരിയായ മാളികപ്പുറത്തിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കൃത്യസമയത്ത് തുണയായത്. ആയിരക്കണക്കിന് ഭക്തർ മലചവിട്ടി എത്തുന്ന സന്നിധാനത്തിൽ, പതിനെട്ടാം പടി കയറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശാരീരിക അവശത മൂലം ഇവർ തളർന്നത്. കഠിനമായ യാത്രയുടെ ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും അവരെ തളർത്തുകയായിരുന്നു. ഈ സമയം കൊടിമരം ഡ്യൂട്ടി പോയിന്റിലുണ്ടായിരുന്ന ഡി.വൈ.എസ്.പി പ്രമോദും, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രകാശും ഉടൻ തന്നെ ഇടപെട്ടു.

അവശയായ മാളികപ്പുറത്തെ താങ്ങിയെടുത്ത ഉദ്യോഗസ്ഥർ ഒട്ടും വൈകാതെ തന്നെ അവരെ എമർജൻസി മെഡിക്കൽ ടീമിന് അടുത്തേക്ക് എത്തിച്ചു. വിദഗ്ദ്ധമായ പ്രഥമ ശുശ്രൂഷ നൽകിയതോടെ അവരുടെ ആരോഗ്യനില സാധാരണ നിലയിലായി. ആരോഗ്യം വീണ്ടെടുത്ത ശേഷം, ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് അവർ അയ്യപ്പ ദർശനത്തിനായി നീങ്ങിയത്. മനമുരുകി പ്രാർത്ഥിച്ച് ദർശനം പൂർത്തിയാക്കിയ അവർ സഫലമായ തീർത്ഥാടനത്തിന് ശേഷം മലയിറങ്ങി. തിരക്കിനിടയിലും ഭക്തരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകി, സേവനസന്നദ്ധമാണ് സേനകളെന്ന് അധികൃതര്‍ പറഞ്ഞു.

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം

മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് ശബരീശൻ്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.

മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആലുവയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം; കാറ്റ് വീശിയതോടെ തീ ആളിപ്പടര്‍ന്നു, ഫയര്‍ഫോഴ്സെത്തി നിയന്ത്രണ വിധേയമാക്കി
മതവികാരം വ്രണപ്പെടുത്തും, സന്ന്യാസിമാരുടെ എതിർപ്പ് ശക്തമായി, സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടി റദ്ദാക്കി