ചിട്ടിക്കമ്പനിയിലെ കളക്ഷൻ ഏജന്‍റ്, 20 വർഷം മുമ്പ് പണവുമായി മുങ്ങി; ഒടുവിൽ തമിഴ്നാട്ടിൽ നിന്നും പൊക്കി പൊലീസ്

Published : Jul 26, 2024, 12:03 AM IST
ചിട്ടിക്കമ്പനിയിലെ കളക്ഷൻ ഏജന്‍റ്, 20 വർഷം മുമ്പ് പണവുമായി മുങ്ങി; ഒടുവിൽ തമിഴ്നാട്ടിൽ നിന്നും പൊക്കി പൊലീസ്

Synopsis

നിരവധി പേരിൽ നിന്നും പിരിച്ചെടുത്ത പണവും, ചിട്ടി നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ വാഹനവുമായി 2004ൽ ഇയാൾ നാട് വിടുകയായിരുന്നു

കൊച്ചി: പള്ളൂരുത്തിയിൽ നിന്ന് നിരവധി പേരിൽ നിന്നും പിരിച്ച  ചിട്ടി തുകയുമായി കടന്നുകളഞ്ഞ പ്രതിയെ പണവുമായി 20 വർഷങ്ങൾക്ക് ശേഷം പിടികൂടി പൊലീസ്.  തമിഴ്നാട് കൊടുമുടി സ്വദേശിയായ ശേഖർ എന്നയാളെയാണ് തമിഴ്നാട്ടിലെത്തിയാണ് നീണ്ട നാളുകൾക്കിപ്പുറം പള്ളൂരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളൂരുത്തി ഭാഗത്ത് ഒരു അനധികൃത ചിട്ടിക്കമ്പനി സ്ഥാപനത്തിലെ കളക്ഷൻ ഏജന്‍റാറായി ജോലി ചെയ്ത് വരികയായിരുന്നു ശേഖർ. 

നിരവധി പേരിൽ നിന്നും പിരിച്ചെടുത്ത പണവും, ചിട്ടി നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ വാഹനവുമായി 2004ൽ ഇയാൾ നാട് വിടുകയായിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ പള്ളൂരുത്തി പൊലീസ് സ്റ്റേഷനിൽ ക്രൈം 106/2004 ആയി കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ശേഖർ കോടതിയിൽ നിന്നും ജാമ്യം നേടിയതിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. 

20 വർഷമായി പൊലീസിനെ വെട്ടിച്ച് പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്‍റ്റ് കമ്മീഷണർ മനോജ് കെ.ആർ, പള്ളൂരുത്തി പൊലീസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പള്ളൂരുത്തി പൊലീസ് സ്റ്റേഷനിലെ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ശിവൻ, എ.എസ്.ഐ അനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർ അനീഷ് സി.കെ എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.

Read More : ഒരു ഫേസ്ബുക്ക് പോസ്റ്റ് മാറ്റിമറിച്ച ജീവിതം; സത്യസന്ധയ്ക്കുള്ള സമ്മാനം, പരുതൂരിലെ കുട്ടികൾക്ക് വീടൊരുങ്ങുന്നു

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും