പെരുന്നയില്‍ നാടകീയ രംഗം! കൈകൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മൈൻഡ് ചെയ്യാതെ രമേശ് ചെന്നിത്തല

Published : Jan 02, 2026, 02:36 PM IST
Ramesh chennithala

Synopsis

കോട്ടയം മന്നം ജയന്തി ആഘോഷത്തിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവഗണിച്ചു. സമീപകാലത്ത് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വി.ഡി. സതീശൻ, പി.ജെ. കുര്യൻ തുടങ്ങിയ നേതാക്കളും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. 

കോട്ടയം: മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തെ അവ​ഗണിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ ചെന്നിത്തലയോട് സംസാരിക്കാനായി രാഹുൽ ശ്രമിച്ചെങ്കിലും അ​ദ്ദേഹം മുഖം കൊടുക്കാതെ നടന്നുനീങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നിർബന്ധിത ​ഗർഭഛിദ്രമുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്ന ശേഷം മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രാഹുലിനെതിരെ ​രം​ഗത്തെത്തിയിരുന്നു. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ രാഹുൽ, അറസ്റ്റ് കോടതി തടഞ്ഞതോടെയാണ് വീണ്ടും മണ്ഡലത്തിൽ സജീവമായത്. 

അതിനിടെ അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുലിന് മത്സരിക്കാൻ സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് മുതിർന്ന നേതാവ് പി.ജെ. കുര്യനും രം​ഗത്തെത്തി. പാലക്കാട് മികച്ച നേതാക്കൾ വേറെയുമുണ്ടെന്നും രാഹുലിനെപ്പോലെ ആരോപണവിധേയനായ ഒരാൾക്ക് സീറ്റ് നൽകുന്നത് ഉചിതമല്ലെന്നുമായിരുന്നു കുര്യന്റെ പ്രസ്താവന. പിന്നാലെ, പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്തെത്തി. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പിജെ കുര്യന്‍റെ പ്രസ്താവന. ഇവര്‍ തമ്മിൽ പല അവസരത്തിലും വിരുദ്ധാഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 ദിവസം അവധി, പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെല്ലാം താമരശ്ശേരിയിൽ കുടുങ്ങി; അടിവാരം വരെ വാഹന നിര, ഗതാഗത കുരുക്ക് രൂക്ഷം
രണ്ടു പൗരർ എന്ന നിലയിൽ, പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു; ഭരണഘടന കൈമാറി വിവാഹിതരായി ശീതളും ജിതിനും