എന്തിനീ ജീവനെടുക്കുന്ന മരണപ്പാച്ചില്‍? ബസ് ജീവനക്കാര്‍ പറയുന്നതിങ്ങനെ...

Published : Nov 01, 2023, 02:15 PM IST
എന്തിനീ ജീവനെടുക്കുന്ന മരണപ്പാച്ചില്‍? ബസ് ജീവനക്കാര്‍ പറയുന്നതിങ്ങനെ...

Synopsis

വലിയ വാഹനങ്ങളിലെ ലംഘനങ്ങള്‍ പിടി വീഴാതെ തുടരുന്നു. പരിശോധനകള്‍ വഴിപാടാവരുത്. പിഴിയാനുളള മാർഗവുമല്ല.

കണ്ണൂര്‍: അശാസ്ത്രീയ പെർമിറ്റും റോഡുകളിലെ പരിമിതിയും ഉള്‍പ്പെടെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്റെ കാരണങ്ങള്‍ പലതാണ്. അപകടങ്ങൾ ആവർത്തിക്കുമ്പോഴും പേരിനു മാത്രമാണ് ഗതാഗത വകുപ്പിന്റെ നടപടി.

മിനിറ്റുകളുടെ ഇടവേളയിൽ ഒന്നിലധികം ബസുകള്‍. ഒരു മിനുറ്റ് വൈകിയാൽ ഈ പാച്ചിൽ മരണപാച്ചിൽ ആകും- "ഈരണ്ട് മിനിറ്റ് ഗ്യാപ്പാ. ചെറിയ വാഹനങ്ങളുടെ അഭ്യാസം വേറെയും. ഓടിയെത്തുന്നില്ല" എന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.

'ഒരുവിളിക്കപ്പുറം അവനുണ്ടായിരുന്നു, ഏക അത്താണി': സ്വകാര്യ ബസുകളുടെ അമിത വേഗത്തിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ

അശാസ്ത്രീയമായ പെർമിറ്റുകളാണ് അപകടത്തിന് കാരണമെന്നാണ് ബസ് ജീവനക്കാരുടെ പരാതി. പെർമിറ്റുകളുടെ പട്ടിക പോലും ആർ ടി ഒ ഓഫീസിൽ കൃത്യമായില്ല. പിന്നെങ്ങനാണ് നിയമ ലംഘനങ്ങള്‍ക്ക് പിടിയിടുക? തിരക്കേറിയ പയ്യന്നൂർ, തളിപറമ്പ് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പും ലോക്കൽ ബസുകളും ഓടുന്നത് സെക്കന്റുകളുടെ ഇടവേളയിൽ. യാത്രക്കാർ കയറും മുന്‍പേ ബസ് എടുക്കുന്ന സാഹചര്യവുമുണ്ട്.

ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തുന്ന പരിശോധനകള്‍ തകൃതിയാണ്. ഏറിയ പങ്കും ഹെൽമറ്റ് വേട്ടയിലൊതുങ്ങും. വലിയ വാഹനങ്ങളിലെ ലംഘനങ്ങള്‍ പിടി വീഴാതെ തുടരും. പരിശോധനകള്‍ വഴിപാടാവരുത്. പിഴിയാനുളള മാർഗവുമല്ല. മരണ പാച്ചിലുകള്‍ക്ക് അവസാനം കാണാനുളളതാവണം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൂക്കൾ തറവാട്ടിൽ ജെസിബി കൊണ്ട് മണ്ണ് നീക്കിയപ്പോൾ അപൂർവ കാഴ്ച, ഭസ്മവും അസ്ഥികളും നിറച്ച് മൺകുടങ്ങൾ, ചെങ്കല്ലറ കണ്ടെത്തി
ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്