
മലപ്പുറം: നാടുവിട്ടയാൾ തിരിച്ചെത്തിക്കുന്നതിനിടെ ട്രെയിന്‍നിന്ന് ചാടി. പിന്നാലെ ചാടിയ പൊലീസുകാരന് പരിക്ക്. നാടുവിട്ട യുവാവിനെ കണ്ടത്തി തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. പുലാമന്തോള്‍ സ്വദേശി യുവാവാണ് ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടത്. ഇയാളെ തടയാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയിറങ്ങിയ സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോ തങ്കച്ചന് കൈക്ക് പരിക്കേറ്റു. യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം സഹോദരന്‍ കൊളത്തുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിവരം പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി.
പിന്നാലെ പൊലീസ് നാടുവിട്ടയാളുടെ ഫോണ്‍ ട്രാക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അന്വേക്ഷണത്തില്‍ ഇയാളെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനേയും കൂട്ടി പൊലീസ് തിരിച്ച് വരുന്നതിനിടയില്‍ ട്രെയിന്‍ ചേര്‍ത്തലയില്‍ നിര്‍ത്താന്‍ വേഗം കുറച്ചപ്പോള്‍ യുവാവ് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ചാടിയപ്പോഴാണ് പൊലീസുകാരന് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരൻ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഒക്ടോബർ മാസത്തിൽ പുഴയിൽ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവിൽ നിന്ന് കേരള പൊലീസ് കയ്യോടെ പൊക്കിയിരുന്നു. പഞ്ചാബി ഹൗസ് സിനിമാ സ്റ്റൈലിൽ നാടുവിട്ട ഗുജറാത്ത് സ്വദേശി ഗുഹാനി സിറാജ് അഹമ്മദ് ഭായിയെയാണ് പാലക്കാട് ഷൊർണൂർ പൊലീസ് കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് സിനിമ തിരക്കഥയെ വെല്ലും രീതിയിൽ സ്വന്തം മരണം ബന്ധുക്കളെ അറിയിച്ചശേഷം ഇയാൾ സ്ഥലം വിട്ടത്. ഗുജറാത്തിൽ നിന്ന് ബിസിനസ് ആവശ്യത്തിനായി കേരളത്തിലെത്തി ഷൊര്‍ണൂരിൽ വെച്ച് ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന് വരുത്തി തീര്‍ത്താണ് ഇയാൾ നാടുവിട്ടത്.