66കാരൻ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വിൽക്കാനായി സൂക്ഷിച്ചിരുന്ന എട്ടേകാൽ കിലോ കഞ്ചാവ്

Published : Feb 04, 2025, 03:24 PM IST
66കാരൻ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വിൽക്കാനായി സൂക്ഷിച്ചിരുന്ന എട്ടേകാൽ കിലോ കഞ്ചാവ്

Synopsis

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് വലിയ അളവിലുള്ള കഞ്ചാന് ശേഖരമെന്ന് എക്സൈസുകാർ കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട്: പട്ടാമ്പിയിൽ 8.32 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി മുസ്തഫ (66) ആണ് അറസ്റ്റിലായത്. വാടക വീടിനുള്ളിൽ വിൽപ്പനയ്ക്കായി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്ന കഞ്ചാവാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എച്ച് വിനുവും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ എ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയപ്രകാശ് കെ, അനിൽകുമാർ ടി.പി, നന്ദു, അനൂപ് രാജ്.ആർ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ആരതി സി എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. 

മറ്റൊരു സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് 35 ലിറ്റർ ചാരായവുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ സ്ഥലത്ത് ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 162 ലിറ്റർ ചാരായം കൂടി കണ്ടെടുത്തു. മണ്ണാർക്കാട് സ്വദേശിയായ ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നുമാണ് ചാരായം കണ്ടെടുത്തത്. ഇയാൾ ചാരായവുമായി പിടിയിലായതിന് നിലവിൽ റിമാന്റിൽ കഴിയുകയാണ്. തുടർന്നാണ് എക്സൈസുകാർ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബഷീർകുട്ടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ആശ്വന്ത്, രാജു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്നാം വിവാഹവാർഷികത്തിന് നാലുനാൾ മുൻപ് കാത്തിരുന്ന ദുരന്തം; കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ
മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം