റാഷിദിനെ കുടുക്കിയത് രഹസ്യ വിവരം, മുൻപും പ്രതി, ഇത്തവണ പടിഞ്ഞാറത്തറയിൽ നിന്ന് പിടിയിലായത് എംഡിഎംഎയുമായി

Published : Apr 09, 2024, 10:54 AM IST
റാഷിദിനെ കുടുക്കിയത് രഹസ്യ വിവരം, മുൻപും പ്രതി, ഇത്തവണ പടിഞ്ഞാറത്തറയിൽ നിന്ന് പിടിയിലായത് എംഡിഎംഎയുമായി

Synopsis

റാഷിദിന്‍റെ പേരില്‍ മുന്‍പും ചില എന്‍ഡിപിഎസ് കേസുകള്‍ ഉണ്ടായിരുന്നുവെന്ന് എക്സൈസ് 

കല്‍പ്പറ്റ: മയക്കുമരുന്ന് കേസുകളിൽ ഉള്‍പ്പെട്ട യുവാവിനെ എംഡിഎംഎയുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി പൊരുന്നന്നൂര്‍ കാരക്കാമല പുഴക്കല്‍ വീട്ടില്‍ റാഷിദ് (28) ആണ് പിടിയിലായത്. പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപത്ത് നിന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ടീമും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. 

19.516 ഗ്രാം എംഡിഎംഎ ആണ് റാഷിദില്‍ നിന്ന് പരിശോധന സംഘം കണ്ടെടുത്തത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പടിഞ്ഞാറത്തറയിലെ പരിശോധന. റാഷിദിന്‍റെ പേരില്‍ മുന്‍പും ചില എന്‍ഡിപിഎസ് കേസുകള്‍ എടുത്തിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

വീര്യം അൽപ്പം കൂടുതലാ, വിൽപ്പന 500 രൂപയ്ക്ക്, വീടിനോട് ചേർന്ന് ഷെഡ്ഡിൽ നിന്ന് എക്സൈസ് പൊക്കിയത് 1830 ലിറ്റർ

റാഷിദ് എവിടെ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്, ഇയാള്‍ക്ക് വേണ്ടി മറ്റാരെങ്കിലും പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് പരിശോധിച്ചു വരികയാണ്. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി സജിത്ത് കുമാര്‍, അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ജി അനില്‍കുമാര്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ പി കൃഷ്ണന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി എസ് സുഷാദ്, വി കെ. വൈശാഖ്, ഇ ബി അനീഷ്, അനന്തു മാധവന്‍, കെ വി സൂര്യ, ഡ്രൈവര്‍മാരായ പ്രസാദ്, അന്‍വര്‍ കളോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഒന്നും നോക്കണ്ട ഓടിക്കോ', നാടുകാണിയിൽ ജനവാസ മേഖലയിൽ കൊമ്പൻ, വിരട്ടാനെത്തിയ വനംവകുപ്പ് ജീവനക്കാരെ തുരത്തിയോടിച്ച് ഒറ്റയാൻ
'2 മിനിറ്റ് സംസാരിക്കണമെന്ന്' മകൻ സ്നേഹിക്കുന്ന യുവതി, കാത്തിരിക്കാൻ പറഞ്ഞതോടെ കത്തിയെടുത്ത് കുത്തി, ടെക്സ്റ്റൈൽസിൽ ജീവനക്കാരിക്ക് നേരെ ആക്രമണം