
ഇടുക്കി: ഇടുക്കി മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ വിനോദ സഞ്ചാരി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശിയായ അമിത് മാത്യു ആണ് മരിച്ചത്. 17 വയസായിരുന്നു. പുഴയില്‍ മുങ്ങിപ്പോയ അമിത്തിനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, പത്തനംതിട്ട ആറന്മുളയിൽ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ ആളുടെ മൃതദേഹവും കിട്ടി. ചെട്ടികുളങ്ങര സ്വദേശി എബിൻ മാത്യുവിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് സ്കൂബാ ടീം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങൾ ഇന്നലെ തന്നെ കിട്ടിയിരുന്നു. ഇരുവരും സഹോദരങ്ങളാണ്. ഇരുവരുടെയും മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് 10 മീറ്റർ മാറിയാണ് എബിൻ മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 30 അടിയോളം ആഴമുള്ള സ്ഥലത്താണ് മൂന്ന് പേരും അകപ്പെട്ടത്. രാവിലെ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read: വേദനയായി പമ്പയാറ്റിൽ പൊലിഞ്ഞ മൂന്ന് ജീവനുകൾ; എബിന്റെയും മൃതദേഹം ലഭിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam