കോഴിക്കോട്ട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : Dec 04, 2021, 10:35 PM IST
കോഴിക്കോട്ട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി  മുങ്ങി മരിച്ചു

Synopsis

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മുക്കം കാരശ്ശേരി കക്കാട് പുതിയേടത്ത് നജീബ് സുധീന ദമ്പതികളുടെ മകൻ നിഹാൽ (11) ആണ് മരിച്ചത്

കോഴിക്കോട്: കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മുക്കം കാരശ്ശേരി കക്കാട് പുതിയേടത്ത് നജീബ് സുധീന ദമ്പതികളുടെ മകൻ നിഹാൽ (11) ആണ് മരിച്ചത്. കാരശ്ശേരി ഇരുവഞ്ഞിപുഴയിൽ ഇന്ന് വൈകിട്ട് - 3.30 ന് കുളിക്കുന്നതിനിടയിലായിരുന്നു അപകടം.  കൊടിയത്തൂർ ജി.എം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് നിഹാൽ.

കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്നതോടെ കൂട്ടുകാർ തൊട്ടടുത്തുള്ള നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.  മുക്കത്ത് നിന്ന് വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയതിനെ തുടർന്ന് കുട്ടിയെ കണ്ടെത്തി  ഉടൻ  ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരണപ്പെടുകയുമായിരുന്നു.
നദീം, നാദിയ, സിംല. എന്നിവർ സഹോദരങ്ങളാണ്.

Read more: വാക്കുതർക്കം: മക്കരപ്പറമ്പിൽ സഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു

Wild Boar : കാട്ടുപന്നിക്കൂട്ടത്തെ തട്ടി ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം: മൃതദേഹവുമായി കർഷക പ്രതിഷേധം

താമരശ്ശേരി: കാട്ടുപന്നികളുടെ (Wild Boar) ആക്രമണത്തിനിരയായി ചികിൽസയിലിരിക്കെ മരിച്ചയാളുടെ (death) മൃതദേഹവുമായി കർഷക സംഘടനകൾ വനം വകുപ്പ് ഓഫീസിന് മുന്നിൽ നടത്തിയ സമരം (Farmers protest) അവസാനിപ്പിച്ചു. നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്യാമെന്ന ഉറപ്പിനെ തുടർന്നാണ് റോഡ് ഉപരോധമടക്കം ഒരു മണിക്കൂർ നീണ്ട സമരം അവസാനിപ്പിച്ചത്.. മരണപ്പെട്ട കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദിൻ്റ (46) മൃതദേഹമുള്ള അംബുലൻസുമായി കർഷകർ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് ഓഫീസിന് മുൻപിലെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയും കർഷകർ ഉപരോധിച്ചു.

മരണപ്പെട്ട റഷീദിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കർഷക പ്രതിഷേധം. കർഷക നേതാക്കൾ ആർ.എഫ്.ഒ. യുമായി ചർച്ചയെ തുടർന്നാണ് പ്രതിഷേധ അവസാനിപ്പിച്ചത്. ഒരാഴ്ചക്കുള്ളിൽ നഷ്ട പരിഹാരത്തിൻ്റെ ആദ്യഗഡു നൽകാമെന്ന് ഉറപ്പ് ഫോറസ്റ്റ് അധികൃതർ നൽകിയതായി കർഷകസംഘടനാ നേതാക്കൾ പറഞ്ഞു.ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് അംബുലൻസിൽ റഷീദിൻ്റെ മൃതദേഹവുമായെത്തി കർഷകർ പ്രതിഷേധിച്ചത്. നാലരയോടെയാണ് പ്രതിഷേധം അവസാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, വീഫാം ചെയർമാൻ ജോയ് കണ്ണഞ്ചിറ, സംയുക്ത കർഷക സമരസമിതി രാജു മുണ്ടന്താനം, സുമിൻ എസ്. നെടുങ്ങയിൽ, ബാബു പുതു പറമ്പിൽ, മജീഷ് മാത്യു, കെ.വി. സെബാസ്റ്റ്യാൻ, കുഞ്ഞാലി, ലീലാമ്മ, ടിസിലി ടീച്ചർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

പ്രതിഷേധക്കാരുമായി താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രാജീവ് കുമാർ, താമരശ്ശേരി തഹസിൽദാർ സി. സുബൈർ എന്നിവർ ചർച്ച നടത്തി. കോഴിക്കോട് ഡി.എഫ്.ഒ ഫോണിൽ നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചെതെന്നും കർഷക സംഘടനാ ഭാരവാഹികൾ. കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ഒക്ടോബർ ആറിന് രാത്രി 10.30 ന് ആണ് കാട്ടുപന്നിക്കൂട്ടം റോഡിനുകുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് റഷീദിന് ഗുരുതരമായി പരിക്കേൽക്കുന്നത്. താമരശ്ശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് റഷീദും കുടുംബവും ഓട്ടോയിൽ മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്.

പന്നികൾ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡിൽ നിന്നും മൂന്ന് മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു റഷീദിന്റെ മകളും എരപ്പാൻതോട് കുരുടിയത്ത് ദിൽഷാദിന്റെ ഭാര്യയുമായ റിന(21), മകൾ ഷെഹ്സാ മെഹ്റിൻ(2) എന്നിവർക്കും പരുക്കേറ്റിരുന്നു. തലക്ക് സാരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് റഷീദ് മരിച്ചത്.റഷീദിൻ്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആറരയോടെ അത്തിയോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു