Plastic waste : നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് 'കുപ്പിയിലാക്കി' വിദ്യാർത്ഥികൾ

Published : Mar 01, 2022, 11:10 PM IST
Plastic waste : നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  ശേഖരിച്ച് 'കുപ്പിയിലാക്കി' വിദ്യാർത്ഥികൾ

Synopsis

വിദ്യാർത്ഥികൾ കൈയ്യുറകൾ ധരിച്ച് കാലി ചാക്കുകളുമായി നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ (Plastic waste) പെറുക്കി കൂട്ടിയത് പത്തിലധികം ചാക്കുകളിൽ. തുടർന്ന് പ്ലാസ്റ്റിക് ബ്രിക്സ് നിർമ്മിയ്ക്കാനുള്ള പരിശീലനവും നേടി.

ചേർത്തല: വിദ്യാർത്ഥികൾ കൈയ്യുറകൾ ധരിച്ച് കാലി ചാക്കുകളുമായി നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ (Plastic waste) പെറുക്കി കൂട്ടിയത് പത്തിലധികം ചാക്കുകളിൽ. തുടർന്ന് പ്ലാസ്റ്റിക് ബ്രിക്സ് നിർമ്മിയ്ക്കാനുള്ള പരിശീലനവും നേടി. 

അവധി ദിവസമെങ്കിലും ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ടീച്ചറുടെ നിർദ്ദേശപ്രകാരം 75 എൻ എസ് എസ് വോളന്റിയേഴ്സസാണ് ഇന്ന് സെക്കന്ററി സ്കൂളിലെത്തി മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചത്. നഗരത്തിൽ നിന്നും ശേഖരിച്ച അഴുക്കുപുരണ്ട പ്ലാസ്റ്റിക്കുകൾ കഴുകി വൃത്തിയാക്കി ഉണക്കിയും അല്ലാത്തവ തുടച്ച് വൃത്തിയാക്കിയും പ്രത്യേക രീതിയിൽ കുപ്പിയിൽ നിറച്ചു. 

കത്രികയും സ്ക്രൂഡ്രൈവറും പ്രധാന പണി ആയുധങ്ങളുമായി പ്ലാസ്റ്റിക്ക് ബ്രിക്ക്സുകൾ നിർമ്മിക്കാനുള്ള പരിശീലനം നേടി. പൊതുപ്രവർത്തകൻ ആർ സബീഷ് മണവേലി പദ്ധതി വിശദീകരിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. 

പ്രോഗ്രാം ഓഫീസർ പി ആർ രഞ്ജിനി, അധ്യാപികമാരായ ഒ ബിശ്രീകല, എം മായാദേവി എന്നിവരും സംസാരിച്ചു. വോളന്റിയർ സെക്രട്ടറിമാരായ വിസ്മയ വിജിമോൻ വി ഗൗരീ കൃഷ്ണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കൊവിഡ് ചികിത്സക്ക് അധികപണം വാങ്ങിയ ആശുപത്രിക്ക് പത്തിരട്ടി തുക പിഴ ചുമത്തി

തിരുവനന്തപുരം: കൊവിഡ് സെല്ലില്‍ (Covid cell) നിന്നും സ്വകാര്യാശുപത്രിയിലേക്ക് (Private hospital) റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി  1,42,708  രൂപ ഈടാക്കിയ ആശുപത്രിക്ക് അധികമയി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് തുക പിഴ ചുമത്തുന്നതയി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (Medical officer). സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍  അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ (Huma right Commissioner Antony Dominic) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.  നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കാന്‍ സ്വകാര്യാശുപത്രിക്ക്  നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  ജില്ലാ കളക്ടറേറ്റില്‍ നിന്നും റഫര്‍  ചെയ്യുന്ന രോഗിയില്‍ നിന്നും എംപാനല്‍ഡ് ആശുപത്രികള്‍ ചികിത്സാചെലവ് ഈടാക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.   എന്നാല്‍ 6 ദിവസത്തെ  ചികിത്സക്ക് പോത്തന്‍കോട് ശുശ്രുത ആശുപത്രി 1,42 708  രൂപ ഈടാക്കി. 

വട്ടിയൂര്‍ക്കാവ്  മണ്ണറക്കോണം സ്വദേശി  ബി എച്ച് ഭുവനേന്ദ്രനെയാണ് 2021 മേയ്  12 മുതല്‍ 6 ദിവസം ചികിത്സിച്ചത്.  മകന്‍ ആനന്ദാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. 142708  രൂപയില്‍ 58695  രൂപ ഇന്‍ഷുറന്‍സില്‍ നിന്നും ഈടാക്കി. 84013 രൂപ രോഗിയില്‍ നിന്നും ഈടാക്കി. ആശുപത്രിയെ  എംപാനല്‍ ചെയ്യാന്‍ മെയ് 14 നാണ് തങ്ങള്‍ അപേക്ഷ നല്‍കിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനല്‍ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതര്‍  അറിയിച്ചു. എംപാനല്‍  ചെയ്ത് കിട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ  സൗജന്യം നല്‍കാനാവില്ലെന്നാണ് ആശുപത്രി നിലപാടെടുത്തത്. പി പി ഇ കിറ്റിന്  20675 രൂപയും എന്‍ 95 മാസ്‌ക്കിന് 1950  രൂപയും ഈടാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ഡിഎംഒ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം