1975ൽ കൊടുത്ത വാക്കാണ്, വിശ്വസിച്ച് ഇന്നും ജീവിക്കുന്ന കുറെ പാവങ്ങൾ; അവസാനം ഇതാ പുതിയൊരു വെളിച്ചം!

Published : Nov 09, 2023, 09:47 PM IST
1975ൽ കൊടുത്ത വാക്കാണ്, വിശ്വസിച്ച് ഇന്നും ജീവിക്കുന്ന കുറെ പാവങ്ങൾ; അവസാനം ഇതാ പുതിയൊരു വെളിച്ചം!

Synopsis

ഇടുക്കിയിലെ അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോൺക്രീറ്റ് പാലം പണിയുമെന്ന് ഇടുക്കി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് 1975 ൽ കെ എസ് ഇ ബി യും സർക്കാരും വാഗ്ദാനം നൽകിയിരുന്നു.

ഇടുക്കി: ഇടുക്കി ജലാശയത്തിന് കുറുകെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിനു സമീപം കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സാധ്യതാ പഠനം നടത്തി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും സംസ്ഥാന വനം വകുപ്പിന്‍റെയും അനുമതി നേടുന്നതിനുള്ള ആദ്യപടിയായാണ് പരിശോധന നടത്തിയത്. ഇടുക്കിയിലെ അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോൺക്രീറ്റ് പാലം പണിയുമെന്ന് ഇടുക്കി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് 1975 ൽ കെ എസ് ഇ ബി യും സർക്കാരും വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ കുടിയിറക്ക് കഴിഞ്ഞതോടെ തുടർ നടപടിയൊന്നുമുണ്ടായില്ല. അണക്കെട്ടിൽ വെള്ളം ഉയർന്നാൽ വർഷത്തിൽ ആറു മാസവും മറുകരയെത്താൻ മുളം ചങ്ങാടമായിരുന്നു നാട്ടുകാരുടെ ആശ്രയം. പാലത്തിനായി പ്രതിഷേധം ശക്തമായതോടെ 2008 ൽ കോൺക്രീറ്റ് പാലം നിർമിക്കാനുള്ള നടപടികൾ തുടങ്ങി. പുതിയ പാലത്തിനുള്ള കാലതാമസം കണക്കിലെടുത്ത് 2012 ൽ തൂക്കുപാലം പണിതു. 2013 ൽ പൊതുമരാമത്ത് വകുപ്പ് അനുയോജ്യമായ സ്ഥലം കണ്ടെത്തി പൈലിങ്ങും നടത്തി.

പിന്നീട് പണികളൊന്നും നടന്നില്ല. രണ്ടാം തവണയാണ് പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് പാലം എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിക്കായാണ് ജി പി എസ് സഹായത്തോടെ സ്ഥലം പരിശോധിച്ച് സാധ്യതാ പഠനം നടത്തിയത്. പരിസ്ഥിതി ആഘാത സാധ്യത പരിശോധിച്ച് സംസ്ഥാന വനം വകുപ്പ് നൽകുന്ന റിപ്പോർട്ടിനെ ആശ്രയിച്ചാകും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുക. ഇതിന് ശേഷമായിരിക്കും പാലത്തിൻറെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുക. ഇത്തവണ പാലം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നിരവധി കുടുംബങ്ങള്‍.

പണി തടയുമെന്ന് സിഐടിയു, പ്രവർത്തകര്‍ തമ്പടിച്ചു; നാട്ടുകാരായ 25ഓളം പേർ ചേർന്ന് വീടിന്‍റെ വാർക്കപ്പണി നടത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി