1975ൽ കൊടുത്ത വാക്കാണ്, വിശ്വസിച്ച് ഇന്നും ജീവിക്കുന്ന കുറെ പാവങ്ങൾ; അവസാനം ഇതാ പുതിയൊരു വെളിച്ചം!

Published : Nov 09, 2023, 09:47 PM IST
1975ൽ കൊടുത്ത വാക്കാണ്, വിശ്വസിച്ച് ഇന്നും ജീവിക്കുന്ന കുറെ പാവങ്ങൾ; അവസാനം ഇതാ പുതിയൊരു വെളിച്ചം!

Synopsis

ഇടുക്കിയിലെ അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോൺക്രീറ്റ് പാലം പണിയുമെന്ന് ഇടുക്കി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് 1975 ൽ കെ എസ് ഇ ബി യും സർക്കാരും വാഗ്ദാനം നൽകിയിരുന്നു.

ഇടുക്കി: ഇടുക്കി ജലാശയത്തിന് കുറുകെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിനു സമീപം കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സാധ്യതാ പഠനം നടത്തി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും സംസ്ഥാന വനം വകുപ്പിന്‍റെയും അനുമതി നേടുന്നതിനുള്ള ആദ്യപടിയായാണ് പരിശോധന നടത്തിയത്. ഇടുക്കിയിലെ അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോൺക്രീറ്റ് പാലം പണിയുമെന്ന് ഇടുക്കി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് 1975 ൽ കെ എസ് ഇ ബി യും സർക്കാരും വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ കുടിയിറക്ക് കഴിഞ്ഞതോടെ തുടർ നടപടിയൊന്നുമുണ്ടായില്ല. അണക്കെട്ടിൽ വെള്ളം ഉയർന്നാൽ വർഷത്തിൽ ആറു മാസവും മറുകരയെത്താൻ മുളം ചങ്ങാടമായിരുന്നു നാട്ടുകാരുടെ ആശ്രയം. പാലത്തിനായി പ്രതിഷേധം ശക്തമായതോടെ 2008 ൽ കോൺക്രീറ്റ് പാലം നിർമിക്കാനുള്ള നടപടികൾ തുടങ്ങി. പുതിയ പാലത്തിനുള്ള കാലതാമസം കണക്കിലെടുത്ത് 2012 ൽ തൂക്കുപാലം പണിതു. 2013 ൽ പൊതുമരാമത്ത് വകുപ്പ് അനുയോജ്യമായ സ്ഥലം കണ്ടെത്തി പൈലിങ്ങും നടത്തി.

പിന്നീട് പണികളൊന്നും നടന്നില്ല. രണ്ടാം തവണയാണ് പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് പാലം എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിക്കായാണ് ജി പി എസ് സഹായത്തോടെ സ്ഥലം പരിശോധിച്ച് സാധ്യതാ പഠനം നടത്തിയത്. പരിസ്ഥിതി ആഘാത സാധ്യത പരിശോധിച്ച് സംസ്ഥാന വനം വകുപ്പ് നൽകുന്ന റിപ്പോർട്ടിനെ ആശ്രയിച്ചാകും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുക. ഇതിന് ശേഷമായിരിക്കും പാലത്തിൻറെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുക. ഇത്തവണ പാലം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നിരവധി കുടുംബങ്ങള്‍.

പണി തടയുമെന്ന് സിഐടിയു, പ്രവർത്തകര്‍ തമ്പടിച്ചു; നാട്ടുകാരായ 25ഓളം പേർ ചേർന്ന് വീടിന്‍റെ വാർക്കപ്പണി നടത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം