
തിരുവനന്തപുരം : സപ്ലൈക്കോ ഔട്ലെറ്റുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെയടക്കം വിലക്കിയ എംഡിയുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിലേക്ക് തള്ളിക്കയറി. ദൃശ്യങ്ങൾ പകർത്തി സപ്ലൈക്കോയെ അവഹേളിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് എം ഡി ശ്രീറാം വെങ്കിട്ടരാമൻ സർക്കുലർ ഇറക്കിയത്.
കേരളത്തിൽ വിവിധയിടങ്ങളിൽ സപ്ലൈക്കോ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.അടുത്തകാലത്തത്തായി പൊതുജനമധ്യത്തിൽ സപ്ലൈക്കോയെ ഇടിച്ചു താഴ്ത്താനുള്ള ശ്രമം പരിധിവിട്ട് തുടരുന്നു. ഇത് സപ്ലൈക്കോയുടെ വ്യാപാരത്തെ ബാധിക്കും. അത് ഒഴിവാക്കാൻ സപ്ലൈക്കോയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നത് തടയണം. മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ മാധ്യമങ്ങളെയടക്കം ഔട്ട്‌ലെറ്റുകളിൽ പ്രവേശിപ്പിക്കരുത്.
സപ്ലൈക്കോ അധികൃതർ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് മാറി നിൽക്കണം. ഇതെല്ലാം റീജിയണൽ മാനേജറും, ഡിപ്പോ മാനേജരറും ഔട്ട്‌ലെറ്റ് മാനേജറും ഉറപ്പാക്കണമെന്നും സർക്കുലരിലുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം. ദൃശ്യങ്ങൾ പകർത്തും എന്ന് വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നു. ഉച്ചയ്ക്ക് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടവന്ത്രയിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിൽ തള്ളിക്കയറിയത്. സപ്ലൈക്കോയുടെ ദൃശ്യങ്ങൾ പകർത്തുമെന്നും വെല്ലുവിളി. പ്രതിഷേധങ്ങൾ ഉയർന്നിട്ടും വിവാദം സർക്കുലർ പിൻവലിക്കാതെ നടപ്പിലാക്കാൻ തന്നെയാണ് എം ഡി ശ്രീറാം വെങ്കിട്ടരാമന്റെ തീരുമാനം.
'കേന്ദ്രസർക്കാർ അഴിമതിക്കാർ', സുരേന്ദ്രന്റെ പദയാത്രാ ഗാനത്തിൽ കേന്ദ്രത്തിന് വിമർശനം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam