
പാലക്കാട് : പാലക്കാട് വിത്തനശ്ശേരിയിൽ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രിയോടെയാണ് സംഭവം . രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പുറത്തെ വരാന്തയിലാണ് കഴുത്തിൽ വെട്ടേറ്റ മുകുന്ദൻ മരിച്ചു കിടന്നത്. അച്ഛൻ ബാലകൃഷ്ണൻ അകത്തെ മുറിയിലാണ് തൂങ്ങി മരിച്ചത്
39 വയസുളള മുകുന്ദൻ വർഷങ്ങളായി കടുത്ത പ്രമേഹ രോഗിയാണ് . പ്രമേഹം മൂർച്ഛിച്ച് കാൽ മുറിക്കേണ്ട അവസ്ഥയും വന്നു. ഇടക്കിടക്ക് ബോധക്ഷയം ഉണ്ടാകുന്ന പ്രശ്നവും ഉണ്ടായിരുന്നു . മുകുന്ദന്റെ ചികിൽസയും പരിചരണവും എല്ലാം അച്ഛൻ ബാലകൃഷ്ണൻ ആയിരുന്നു. മകന്റെ രോഗാവസ്ഥ ഗുരുതരമാകുന്നതിഷ ബാലകൃഷ്ണൻ കടുത്ത വിഷമത്തിലായിരുന്നു . ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.ബാലകൃഷ്ണന്റ ഭാര്യ വർഷങ്ങൾക്ക് മുന്നേ മരിച്ചു . രോഗാവസ്ഥയിലായിരുന്ന അമ്മ ഈ അടുത്ത കാലത്തും മരിച്ചു.