1200 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ വേട്ടയാടി കടത്തി, തുമ്പില്ലാതെ വനംവകുപ്പ്

Published : Jun 19, 2022, 01:35 PM IST
1200 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ വേട്ടയാടി കടത്തി, തുമ്പില്ലാതെ വനംവകുപ്പ്

Synopsis

ദേവികുളം ദേശീയ പാതയോരത്ത് കാട്ടുപോത്തിന്റെ തല, എല്ല് മറ്റ് അവശിഷ്ടങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് വേട്ട നടന്ന വിഷയം വനപാലകര്‍ മനസിലാക്കിയത്.

ദേവികുളം:  കാട്ടുപ്പോത്തിനെ വേട്ടയാടിയ സംഭവത്തില്‍ തുമ്പ് കണ്ടെത്താന്‍ കഴിയാതെ വനപാലകര്‍. ദേവികുളം ഓള്‍ഡ് ഓടിക്കയിലാണ് കഴിഞ്ഞ ദിവസം 1200 കിലോ തൂക്കംവരുന്ന കാട്ടുപോത്തിനെ വേട്ടയാടി സംഘം കടത്തിയത്. ഇടുക്കി. മൂന്നാറിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന മലയോരങ്ങളില്‍ വന്യമ്യഗവേട്ട നടക്കുന്നതായി ഫോറസ്റ്റിന്റെ പ്രത്യേക സംഘം കണ്ടെത്തിയ മാസങ്ങള്‍ പിന്നിടവെയാണ് ദേവികുളം ഓഡിക്കയില്‍ 1200 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ നായാട്ടുസംഘം വെട്ടിക്കടത്തിയത്. ഫോറസ്റ്റ് ഓഫീസിന്റെ മൂക്കിന്റെ താഴെ നടന്ന സംഭവത്തില്‍ നാളിതുവെ തുമ്പ് കണ്ടെത്താന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. 

ദേവികുളം ദേശീയ പാതയോരത്ത് കാട്ടുപോത്തിന്റെ തല, എല്ല് മറ്റ് അവശിഷ്ടങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് വേട്ട നടന്ന വിഷയം വനപാലകര്‍ മനസിലാക്കിയത്. വെറ്ററിനറി ഡോക്ടറടക്കം നടത്തി പരിശോധനയിലാണ് വേട്ടയാടലാണ് നടന്നതെന്ന് അധിക്യകര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാട്ടുപേത്തിനെ വേട്ടയാടിയ സംഘത്തിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് അധികൃതര്‍ക്ക് നാണക്കേടായിരിക്കുക‌യാണ്. ഉന്നത സംഘമടക്കം അടുത്ത ദിവസം ദേവികുളത്ത് എത്തുമെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം