
തൃശൂര്‍: പൊലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി ഒളിവില്‍ പോയ തീക്കാറ്റ് സാജന്‍ പിടിയില്‍. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. തേക്കിന്‍കാട് മൈതാനത്ത് ആവേശം സിനിമ അനുകരിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് തടഞ്ഞതിനാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.
മൂന്നു കൊലപാതകമടക്കം 12 കേസുകളില്‍ പ്രതിയാണ് പുത്തൂര്‍ സ്വദേശിയായ സാജന്‍. ജൂലൈ ഏഴിനാണ് പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായത്. പിറന്നാള്‍ ആഘോഷിക്കാന്‍ സാജനും സംഘവും തേക്കിന്‍കാട് മൈതാനത്ത് എത്തുകയായിരുന്നു. ആവേശം സിനിമയിലെപോലെ സാജന്‍ അനുയായികള്‍ക്കിടിയിലേക്കെത്തി കേക്ക് മുറിക്കുന്നതിന്റെ റീല്‍സ് എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ സാജന്‍ എത്തുംമുമ്പ് തന്നെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുള്‍പ്പെടെ 32 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ സാജന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരെ താക്കീത് നല്‍കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇിതിനെ തുടര്‍ന്നായിരുന്നു അനുയായികളെ വിട്ടയച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വച്ച് തകര്‍ക്കുമെന്ന് സാജന്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam