അടിസ്ഥാന സൗകര്യം ഇല്ല, കോളനിവാസികൾ കഴിയുന്നത് വീഴാറായ വീടുകളിൽ; തിരിഞ്ഞ് നോക്കാതെ അധികൃതർ

Published : Feb 22, 2020, 11:14 AM IST
അടിസ്ഥാന സൗകര്യം ഇല്ല, കോളനിവാസികൾ കഴിയുന്നത് വീഴാറായ വീടുകളിൽ; തിരിഞ്ഞ് നോക്കാതെ അധികൃതർ

Synopsis

 15 കുടുംബങ്ങളാണ് എരുമക്കാട് ഭൂരഹിത ക‍ർഷക തൊഴിലാളി കോളനിയിലുള്ളത്. ഇവരിലധികവും പട്ടിക ജാതി വിഭാഗക്കാർ. 30 വ‍ർഷം മുൻപാണ് 4 സെന്‍റ് ഭൂമിയും ഒറ്റ മുറി വീടും ഇവ‍ർക്ക് പതിച്ചു നൽകിയത്.

പത്തനംതിട്ട: ആറന്മുള എരുമക്കാട് ഭൂരഹിത കര്‍ഷക തൊഴിലാളി കോളനിയിലെ വീടുകള്‍ നിലം പൊത്താറായ അവസ്ഥയിൽ. 30 വർഷം മുൻപ് സർക്കാർ നൽകിയ ഒറ്റമുറി വീടുകൾ നിലം പൊത്തറായിട്ടുംം അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. 15 കുടുംബങ്ങളാണ് എരുമക്കാട് ഭൂരഹിത ക‍ർഷക തൊഴിലാളി കോളനിയിലുള്ളത്. ഇവരിലധികവും പട്ടികജാതി വിഭാഗക്കാർ. 30 വ‍ർഷം മുൻപാണ് 4 സെന്‍റ് ഭൂമിയും ഒറ്റമുറി വീടും ഇവ‍ർക്ക് പതിച്ചു നൽകിയത്. പിന്നീട് ഭൂമിക്ക് പട്ടയം ലഭിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇന്നും പരിമിതം. വീടുകൾ ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിൽ. അസുഖ ബാധിതരുൾപ്പെടെ ദുരിതത്തില്‍ കഴിയുകയാണ്. 

വേനൽ കടുത്തതോടെ കുടിവെള്ളത്തിനും മാ‍ർഗ്ഗമില്ലെന്ന് കോളനി വാസികൾ. വെള്ളം തലചുമടായി എത്തിക്കണം.പല വീടുകൾക്കും ശുചിമുറിയും ഇല്ല. ആറന്മുള പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് കോളനി.ഇവിടുത്ത അവസ്ഥകൾ കാണിച്ച് പല തവണ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി