മേയർ ആയ ശേഷം ആദ്യമായി വീട്ടിലെത്തി വിവി രാജേഷ്, ബൊക്കെ നൽകി ഷാൾ അണിയിച്ച് സ്വീകരിച്ച് എംഎ യൂസഫലി

Published : Feb 01, 2026, 11:46 AM IST
Mayor VV Rajesh meeting MA Yusuff Ali at his residence in Thiruvananthapuram to discuss city development projects

Synopsis

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നഗരത്തിന്റെ വികസന, നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച നടത്തി. കൂടാതെ, നഗരത്തിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി കോർപ്പറേഷൻ ഒരു പുതിയ പൈലറ്റ് പദ്ധതി ആരംഭിച്ചതായും മേയർ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ ഭാവി വികസനത്തിന് പുത്തൻ പ്രതീക്ഷകൾ നൽകി മേയർ വിവി രാജേഷ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭയിൽ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയ യൂസഫലിയുടെ വസതിയിലെത്തിയാണ് മേയർ ചർച്ച നടത്തിയത്. മേയറായി ചുമതലയേറ്റ ശേഷമുള്ള വിവി രാജേഷിന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. വസതിയിലെത്തിയ മേയറെ ബൊക്കെ നൽകിയും ഷാൾ അണിയിച്ചുമാണ് യൂസഫലി സ്വീകരിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ സാധ്യതകൾ, ഭാവി പദ്ധതികൾ എന്നിവ കൂടിക്കാഴ്ചയിൽ ദീർഘനേരം ചർച്ചയായി. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളിൽ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.

കോർപ്പറേഷന്റെ പൈലറ്റ് പദ്ധതി

നഗരവാസികളുടെ പ്രധാന പരാതിയായ തെരുവുനായ ശല്യം ശാസ്ത്രീയമായി പരിഹരിക്കുന്നതിനായി 'പൈലറ്റ് പദ്ധതി'ക്ക് തുടക്കം കുറിച്ചതായി മേയർ വിവി രാജേഷ് അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ നിന്ന് 50 നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി. പിടികൂടിയ നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള കുത്തിവെപ്പുകൾ നൽകി. ഇവയെ ശാസ്ത്രീയമായ പരിചരണത്തിനായി പൂവാറിലെ സ്വകാര്യ ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് പദ്ധതി കൂടുതൽ വാർഡുകളിലേക്ക് വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതൽ എബിസി സെന്ററുകൾ ആരംഭിക്കുമെന്നും മേയർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ സഹപാഠികൾ ഒഴുക്കിൽപെട്ടു, ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷിച്ചു