ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട് ഈ ചുവന്ന 'കടായിക്ക്'

Published : Jan 05, 2022, 01:41 PM ISTUpdated : Jan 05, 2022, 01:58 PM IST
ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട് ഈ ചുവന്ന 'കടായിക്ക്'

Synopsis

ഇപ്പോഴത്തെ പൂങ്ങോട് മൈതാനമടക്കം 50 ഏക്കറോളം വരുന്ന  ഭൂമി മരനാട്ട് തറവാടിന്റെ കശുമാവിന്‍ തോട്ടമായിരുന്നു. ഈ തോട്ടത്തിന് ചുറ്റും മുള വേലിയും കെട്ടി സംരക്ഷിച്ചു പോന്നിരുന്നു.

മലപ്പുറം: പൂങ്ങോട് മൈതാനത്തിനടുത്ത് പ്രൗഡിയുടെയും പഴമയുടെയും കാവലായി ചുവന്ന കടായി കൗതുക കാഴ്ചയാകുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചുവന്ന 'കടായി' യാണ് നാട്ടുകാര്‍ ഇപ്പോഴും കൗതുക വസ്തുവായി സംരക്ഷിച്ച് വരുന്നത്. പഴയ കാലത്ത് പൂങ്ങോട് പ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും മരനാട്ട് നമ്പൂതിരി തറവാട് വകയായിരുന്നുവത്രെ. ഇപ്പോഴത്തെ പൂങ്ങോട് മൈതാനമടക്കം 50 ഏക്കറോളം വരുന്ന  ഭൂമി മരനാട്ട് തറവാടിന്റെ കശുമാവിന്‍ തോട്ടമായിരുന്നു.

ഈ തോട്ടത്തിന് ചുറ്റും മുള വേലിയും കെട്ടി സംരക്ഷിച്ചു. പിന്നീട് പറമ്പിലേക്ക് പ്രവേശിക്കാനുള്ള  വഴിയായിട്ടാണ് 'കടായി' നിര്‍മിച്ചത്. ചെങ്കല്ല് കൊണ്ട് ഇരുവശയും കെട്ടി സിമന്റും കമ്പിയും ചേര്‍ത്ത് അഴിയിട്ടാണ് 'കടായി' നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ മനുഷ്യര്‍ക്ക് പ്രവേശിക്കാനും കന്നുകാലികള്‍ കടക്കുന്നത് തടയാനും കഴിയുമായിരുന്നു. പൂങ്ങോട് മൈതാനത്തിനടുത്താണ് പ്രൗഡിയുടെയും പഴമയുടെയും കാവലായി ചരിത്ര വസ്തു നിലകൊള്ളുന്നത്. പഴമ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാട്ടുകാര്‍ മിനുക്ക് പണിയെടുത്ത്  പെയിന്റെടിച്ച് ഇത്  നിലനിര്‍ത്തിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാനന്തവാടിയില്‍ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്തി പൊലീസ്, 'ആഭരണം അഴിക്കുന്നതിനിടെ കുട്ടി കരഞ്ഞു, കുട്ടിയെ കയറ്റി വണ്ടി വിട്ടു'
സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം