'മുമ്പ് എതിർത്തവർ ഭരണത്തിലേറിയപ്പോൾ തുടരുന്നു, നല്ല കാര്യം'; ഇഷ്ടിക വിവാദത്തിൽ വിശദീകരണവുമായി വി.കെ. പ്രശാന്ത്

Published : Mar 04, 2026, 09:35 AM IST
VK Prasanth

Synopsis

ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് നിർധനർക്ക് വീട് വെക്കാൻ നൽകുന്ന പദ്ധതി 2018-ൽ താൻ മേയറായിരിക്കെ തുടങ്ങിയതാണെന്ന് വി.കെ. പ്രശാന്ത് എംഎൽഎ. മുൻപ് എതിർത്തവർ ഭരണത്തിൽ എത്തിയപ്പോൾ ഇത് തുടരാൻ തീരുമാനിച്ചത് നല്ല കാര്യം.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഉപയോ​ഗിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് തിരുവനന്തപുരം സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയത് 2018ൽ തന്റെ ഭരണകാലത്താണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. പിന്നീട് വന്ന ശ്രീമതി ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും പിന്തുടർന്നു. ഇതിലൂടെ 100ലധികം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് സഹായം എത്തിക്കാനായി. ഈ പദ്ധതി ആരംഭിച്ച കാലം മുതൽ അതിനെ എതിർത്തു വന്നവർ ഇപ്പോൾ നഗരസഭ ഭരണത്തിൽ എത്തിയപ്പോൾ പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു. നല്ല കാര്യമാണെന്നും അദ്ദേഹം കുറിച്ചു.

വി.കെ. പ്രശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

കല്ല് ശേഖരിക്കുന്ന പദ്ധതികളൊക്കെ 2018 ൽ മേയറായിരിക്കെ തുടങ്ങിയ പദ്ധതികളാണ് 😊😊

തിരുവനന്തപുരം നഗരസഭ മേയറായിരുന്ന വേളയിൽ 2018ലെ ആറ്റുകാൽ പൊങ്കാലയിൽ ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതി പിന്നീട് വന്ന ശ്രീമതി ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും പിന്തുടർന്നു ...

ഇതിലൂടെ 100ലധികം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് സഹായം എത്തിക്കാനായി . ഈ പദ്ധതി ആരംഭിച്ച കാലം മുതൽ അതിനെ എതിർത്തു വന്നവർ ഇപ്പോൾ നഗരസഭ ഭരണത്തിൽ എത്തിയപ്പോൾ പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു. നല്ല കാര്യം ....

മുൻപ് മേയറായിരുന്നപ്പോൾ ഇട്ട പോസ്റ്റുകളുടെ ലിങ്ക് കൂടി ഇതോടൊപ്പം ചേർക്കുന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുൻ നാവിക ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥികൾ, ഒന്നും ഒളിച്ചുവെക്കാനായില്ല; കഞ്ചാവും കഞ്ചാവ് കൃഷിയും കൈയോടെ പൊക്കി
വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച് കോടതി ശിക്ഷ ജീവപര്യന്തമാക്കി; ഇടയ്ക്കോട് കൊലക്കേസിൽ വിധി